തൃത്താല കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിൽ
Friday, March 29, 2024 1:13 AM IST
പാവറട്ടി: ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വിഭാവനം ചെയ്ത തൃത്താല കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു. പത്തുവർഷമായി റെയിൽവേയിൽ കുരുങ്ങിക്കിടന്നിരുന്ന തൃത്താല കുടിവെള്ള പദ്ധതിയുടെ ബാക്കിയുള്ള പൈപ്പിടൽ തുടങ്ങി. ബ്രഹ്മകുളം റെയിൽവേ ക്രോസിന്‍റെ അടിയിലൂടെ 3.5 മീറ്റർ നീളത്തിൽ കുടിവെള്ള പൈപ്പ് ഇടുന്ന ജോലികളാണ് ഇപ്പോൾ പുനരാരംഭിച്ചിട്ടുള്ളത്.

കുടിവെള്ളക്ഷാമം രൂക്ഷമായ പാവറട്ടി ഗ്രാമപഞ്ചായത്തിനെ തൃത്താല കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2014- ൽ ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വിമല സേതുമാധവൻ നിവേദനം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പാവറട്ടിയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

33 കോടി രൂപയാണ് അന്ന് പദ്ധതിക്കായി നീക്കിവച്ചത്. എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതിനായി ജല അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് 2014-ൽ പഞ്ചായത്ത് വിഹിതമായി സർവേ നടപടികൾക്ക് 1.75 ലക്ഷം രൂപയും നൽകിയിരുന്നു. കുന്നംകുളം ചാട്ടുകുളത്തുനിന്ന് ആരംഭിച്ച് പാവറട്ടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ നീണ്ട പത്ത് വർഷമായിട്ടും ആ പദ്ധതി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ നടപടികൾ ഉണ്ടായില്ലെന്ന് പാവറട്ടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് വിമല സേതുമാധവൻ ആരോപിച്ചു.

തൃത്താല കുടിവെള്ള പദ്ധതിക്കായി പാവറട്ടി പഞ്ചായത്തിലെ പുളിഞ്ചേരിപ്പടിയിൽ ജല സംഭരണിയുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ പദ്ധതിയിൽ മുല്ലശേരി ഗ്രാമപഞ്ചായത്തിനെ കൂടി പിന്നീട് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ പദ്ധതിക്ക് തടസമായി ബ്രഹ്മകുളത്തെ റെയിൽവേ ക്രോസിന്‍റെ അടിയിലൂടെ കുടിവെള്ള പൈപ്പ് ലൈൻ വലിക്കൽ തടസമായി നിന്നു. ഇതിനായി ജല അതോറിറ്റി 5.19 ലക്ഷം രൂപ റെയിൽവേയിൽ കെട്ടിവെച്ചിരുന്നു. ഈ തടസ്സമാണ് ഇപ്പോൾ നീങ്ങിയത്. ഇപ്പോഴത്തെ പാവറട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സ‌ൺ വിമല സേതുമാധവൻ തടസങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. പാവറട്ടി, മുല്ലശേരി, ഗ്രാമ പഞ്ചായത്തുകളിലായി 13,000 വീടുകളിലേക്കാണ് കുടിവെള്ളം വീട്ടുകണക്ഷനായി നൽകുന്നത്.

ഏപ്രിൽ ആദ്യവാരത്തിൽ പൈപ്പിടൽ അടക്കമുള്ള നിർമാണജോലികൾ പൂർത്തീകരിച്ച് കുടിവെള്ള പൈപ്പുമായി ബന്ധിപ്പിക്കുവാനും എത്രയും വേഗം പദ്ധതി കമ്മിഷൻ ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി അധികൃതർ.