ഗുരുവായൂരിൽ ദർശനത്തിന് ഭക്തജനത്തിരക്ക്
Friday, March 29, 2024 1:13 AM IST
ഗുരുവായൂർ: വേനലവധി തുടങ്ങിയതോടെ ക്ഷേത്രത്തിൽ ദർശനത്തിന് ഭക്തജനത്തിരക്കേറി. ക്ഷേത്രത്തിൽ ഇന്നലെ 64,59,271 രൂപയുടെ വഴിപാടുകൾ ഭക്തർ ശീട്ടാക്കി. 42 വിവാഹങ്ങളും 456 കുട്ടികൾക്ക് ചോറൂൺ വഴിപാടും നടന്നു.

ഭക്തർ 17,43,750 രൂപയുടെ തുലാഭാരം വഴിപാടുകൾ നടത്തി. പാൽപായസം -6,57,294 രൂപ, നെയ് പായസം -1,43,250 രൂപ, നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനം -15,63,500 രൂപ തുടങ്ങിയ വഴിപാടുകളാണ് നടത്തിയത്.

പുലർച്ചെ മുതൽ തന്നെ ദർശനത്തിന് നീണ്ട വരിയാണ് ഉണ്ടായിരുന്നത്. രാവിലെ 9.30 മുതൽ കൊടിമരത്തിന് മുന്നിലൂടെ ഭക്തരെ നേരിട്ട് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. ഉച്ചപൂജ കഴിഞ്ഞ് ഉച്ചക്ക് 2.15 നാണ് ക്ഷേത്ര നടഅടച്ചത്. തുടർന്ന് 3.30ന് വീണ്ടും തുറന്നു.

വേനലവധി കണക്കിലെടുത്ത് ഇന്നലെ മുതൽ വൈകീട്ട് ക്ഷേത്രനട ഒരു മണിക്കൂർ നേരത്തെ 3.30നാണ് തുറക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടുവരെ വിഐപി ദർശനം നിയന്ത്രിച്ചത് സാധാരണക്കാരായ ഭക്തർക്ക് ഉപകാര പ്രദമായി.

ഭക്തരെ നേരിട്ട് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചതും വിഐപി ദർശനം നിയന്ത്രിച്ചതും സാധാരണ ഭക്തർക്ക് വരി നിൽക്കുന്നതിന്‍റെ സമയ ദൈർഘ്യം കുറക്കാനായി. അടുപ്പിച്ചുള്ള അവധി ദിനങ്ങൾ ആയതോടെ വരും ദിവസങ്ങളിൽ ഭക്തജന തിരക്കേറും.

ക്ഷേത്രം ഡിഎ പി. മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.