വൈകല്യം തോറ്റു, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂള ബേബിച്ചേട്ടനിതു നാല്പതാം വര്‍ഷം
Friday, March 29, 2024 1:13 AM IST
പുല്ലൂര്‍: രണ്ടര വയസില്‍ പിടിപെട്ട പോളിയോമൂലം വലതു കാലിലുണ്ടായ സ്വാധീനക്കുറവിനെ തോല്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാല്പതാം വര്‍ഷവും സജീവമാണ് മുരിയാട് പഞ്ചായത്തിലെ ഊരകത്തെ കോണ്‍ഗ്രസിന്‍റെ മുഖമായ കൂള ബേബിച്ചേട്ടന്‍. 1984ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. മോഹന്‍ദാസിനുവേണ്ടി ആരംഭിച്ചതാണ് ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. 71-ാം വയസിലും അന്നത്തെ മുപ്പത്തിയൊന്നുകാരന്‍റെ അതേ ഊര്‍ജസ്വലതയോടെ ഇപ്പോഴും തുടരുന്നു.

പത്താം ക്ലാസിനുശേഷം ജോലി തേടി നാടുവിട്ട ബേബി 16 വര്‍ഷത്തോളം എറണാകുളത്തും ബംഗളൂരുവിലുമായി ജോലി ചെയ്തു.1984ല്‍ നാട്ടില്‍ തിരിച്ചെത്തിയ സമയത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ. മോഹന്‍ദാസിനുവേണ്ടി അന്നത്തെ പ്രദേശത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ടി.കെ. അന്തോണിക്കുട്ടിക്കും എം.കെ. കോരുകുട്ടിക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുകയായിരുന്നു.

പഞ്ചായത്ത്, സഹകരണ സംഘം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനു പലതവണ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഒരിക്കല്‍പോലും മത്സരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല.

എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കാന്‍ തന്‍റെ സ്വാധീനക്കുറവുള്ള കാലുമായി നടന്ന് ഓരോ വീടുകളിലും കയറിയിറങ്ങുന്നതില്‍ അദ്ദേഹത്തിന് യാതൊരു ക്ഷീണവും ഉണ്ടായിരുന്നില്ല.

മനസിന്‍റെ വേഗത്തിനൊപ്പം കാലുകള്‍ എത്താതായതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ മുച്ചക്ര വാഹനത്തിലിരുന്നാണു ബേബിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കോണ്‍ഗ്രസിന്‍റെ പുതുതലമുറ പ്രദേശത്തെ നേതൃത്വം ഏറ്റെടുത്തെങ്കിലും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അവരെ നയിക്കാനും ഇന്നും ബേബി മുന്നില്‍ തന്നെയുണ്ട്.