ഫ്ലാറ്റ് നിർമിക്കാൻ വാങ്ങിയ സ്ഥലത്ത് മാലിന്യ സംഭരണം
Friday, March 29, 2024 1:13 AM IST
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ മുരിങ്ങൂർ ഒന്നാംവാർഡിൽ അംബേദ്കർ കോളനിയിൽ പട്ടികജാതി വിഭാഗത്തിന് ഫ്ലാറ്റ് നിർമിക്കാൻ വാങ്ങിയ സ്ഥലത്ത് വൻതോതിൽ മാലിന്യം സംഭരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.

ഫ്ലാറ്റ് നിർമിക്കാനുള്ള സ്ഥലമെടുപ്പ് സംബന്ധിച്ച ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി സാരപക്ഷം സാംസ്കാരിക സമിതി കക്ഷി ചേർന്നുള്ള കേസ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിനിടയിലാണ് ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ യൂണിറ്റിലേക്ക് കൊണ്ടുപോകേണ്ട മാലിന്യം വൻതോതിൽ ഈ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്. ജനവാസ മേഖലയായ അംബേദ്കർ കോളനിയിലെ ജനങ്ങൾക്ക് ആശങ്കയുളവാക്കുന്ന നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് സാരപക്ഷം സാംസ്കാരിക സമിതി യോഗം ആവശ്യപ്പെട്ടു. ടി.പി.സുധീർ അധ്യക്ഷത വഹിച്ചു. സി.കെ. വേലായുധൻ മാസ്റ്റർ, ഇ.പി. പ്രവീൺ, സി.എ. കുമാരൻ, റൂബിൻ സുബ്രൻ എന്നിവർ പ്രസംഗിച്ചു.