ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ മെയ് 31 വരെ ദർശനസമയം കൂട്ടും
Thursday, March 28, 2024 1:03 AM IST
ഗുരുവായൂർ: വേനലവധിക്കാലം തുടങ്ങിയതോടെ ദർശനത്തിനുള്ള തിരക്ക് പരിഗണിച്ച് ഇന്നുമുതൽ മെയ് 31 വരെ ക്ഷേത്ര നട വൈകീട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും. 4.30 ന് തുറക്കുന്ന നട 3.30 ന് തുറക്കും. ഇത് ഭക്തർക്ക് ഏറെ ഉപകാരപ്രദമാകും.
ഇന്നുമുതൽ മൂന്നുദിവസം പൊതു അവധികൾ വരുന്നതിനാൽ ഉണ്ടാവുന്ന ക്രമാതീതമായ തിരക്ക് കണക്കിലെടുത്ത് പ്രവർത്തി ദിനമായ ശനിയാഴ്ച ഉൾപ്പെടെ ഇന്നുമുതൽ ഞായറാഴ്ച വരെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനം അനുവദിക്കില്ല. നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശനം നടത്താൻ സാധിക്കും.

വേനലവധി കഴിയുന്നതുവരെ ഉദയാസ്തമന പൂജ വഴിപാടും ഉണ്ടാവില്ല. സാധാരണക്കാരായ ഭക്തർക്ക് ദർശനം വേഗത്തിലാക്കുന്നതിനാണ് ഭരണ സമിതി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുഅവധി ദിവസങ്ങളിലെ വിഐപി ദർശന നിയന്ത്രണം തുടരും.

അവധിക്കാലം ആരംഭിച്ചതോടെ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.