കൊരട്ടി മുടപ്പുഴ ഡാം നവീകരണം അവസാനഘട്ടത്തിലേയ്ക്ക്
Thursday, March 28, 2024 1:03 AM IST
കൊരട്ടി: മുടപ്പുഴ ചെക്ക് ഡാമിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്. സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ ശ്രമഫലമായി ഒരു കോടി രൂപ വിനിയോഗിച്ചു നടപ്പിലാക്കിയ നവീകരണ പ്രവൃത്തികളിലൂടെ പരിഹാരമാകുന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ പരാതികൾക്കാണ്. ജലലഭ്യതക്കനുസൃതമായി എളുപ്പത്തിൽ ഉയർത്താനും താഴ്ത്താനും കഴിയുന്ന വിധത്തിലുള്ള പുത്തൻ ഷട്ടറുകൾ സ്ഥാപിച്ചുകഴിഞ്ഞു.

പാര്‍ശ്വഭിത്തികളുടെ നിര്‍മാണം, ചേറ് നീക്കം ചെയ്ത് ഡാമിന്‍റെ ആഴം വര്‍ധിപ്പിക്കല്‍, കല്‍പ്പടവുകള്‍ എന്നിവയുടെ നിർമാണങ്ങളും പൂര്‍ത്തിയായി. ഷട്ടറിലൂടെ വെള്ളമെത്തുന്ന സ്ഥലത്ത് പാർശ്വഭിത്തികളും നടപ്പാതകളിലെ ടൈൽ വർക്കുകളും മാത്രമാണ് അവശേഷിക്കുന്നത്.

ഡാം നവീകരണത്തിന്‍റെ പ്രാരംഭത്തിൽ ഷട്ടര്‍ നീക്കം ചെയ്തതുമൂലം സമീപത്തെ കിണറുകളിലും മറ്റും ജലനിരപ്പു താഴുന്നതിനും തോടുകളില്‍ വെള്ളം കുറയുന്നതിനും കാരണമായത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കി. എങ്കിലും നിർമാണ പ്രവർത്തികൾ കാര്യക്ഷമമായി തന്നെ നടന്നിരുന്നു. വേനൽ കടുത്തതും പലയിടങ്ങളിൽ വരള്‍ച്ചയ്ക്കു കാരണമായി. ഷട്ടർ സ്ഥാപിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനായതോടെ ഡാമിൽ ജലം സംഭരിച്ചു നിർത്താനുമായി. എങ്കിലും വെള്ളം സമൃദ്ധമാകണമെങ്കിൽ ഒരു മഴക്കാലം കൂടി കഴിയണമെന്നാണു വിലയിരുത്തൽ. ഡാമിന്റെ ടൂറിസം സാധ്യതകള്‍ പരിശോധിക്കണമെന്നും ഗ്രാമപഞ്ചായത്തിലെ നല്ലൊരു വിനോദ സഞ്ചാരകേന്ദ്രമായി മാറ്റിയെടുക്കുവാന്‍ ഈ ഡാമും പരിസരവും ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും പ്രദേവാസികൾ മുന്നോട്ടുവയ്ക്കുന്നു.