കുടിവെള്ളവിതരണം താറുമാറാകുന്നു
Thursday, March 28, 2024 1:03 AM IST
ഇരിങ്ങാലക്കുട: ക്ഷാമം വെള്ളത്തിനേയുള്ളൂ, പൈപ്പ് പൊട്ടലിനില്ല എന്നുള്ളതാണ് ഇപ്പോള്‍ നാട്ടിലെ സ്ഥിതി. കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ദാഹിച്ചു വലയുമ്പോഴും നഗരത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ മൂലം പാഴാകുന്നതു ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം. പൈപ്പു പൊട്ടിയാല്‍ അതു കണ്ടെത്തി നന്നാക്കുകയെന്നതാണു ജല അഥോറിറ്റിയുടെ പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ഠാണാ ജംഗ്ഷനില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ പൈപ്പുപൊട്ടി അറ്റകുറ്റപ്പണി നടത്തിയതു മൂന്നുതവണ.

നേരത്തെ ഇതേസ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് പൈപ്പ് പൊട്ടിയഭാഗം അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റാത്തതാണു പൈപ്പ് പൊട്ടാനിടയാക്കുന്നതെന്നു സമീപവാസികള്‍ കുറ്റപ്പെടുത്തി.

ഠാണ ചന്തക്കുന്ന് വികസനത്തിന്‍റെ ഭാഗമായി നിര്‍മാണം ആരംഭിക്കാനിരിക്കുന്ന ഭാഗത്താണു കുടിവെള്ളം പാഴാകുന്നത്. നവീകരണം ആരംഭിക്കുന്നതുവരെ അറ്റകുറ്റപ്പണി നീട്ടിക്കൊണ്ടുപോകാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നാലു ദിവസത്തിലൊരിക്കല്‍ മാത്രമാണു ഇപ്പോള്‍ കുടിവെള്ള വിതരണം നഗരസഭാ പ്രദേശത്തു പലയിടത്തും നടക്കുന്നത്.
പൈപ്പ് പൊട്ടുന്നതോടെ കുടിവെള്ള വിതരണം ഓന്നോ രണ്ടോ ദിവസങ്ങള്‍ വൈകാനാണു സാധ്യത. പൈപ്പുപൊട്ടി ഒഴുകുന്ന വെള്ളം റോഡിലെ കുഴിയില്‍ നിറയുന്നതോടെ ഈ വെള്ളം പിന്നീട് സമീപത്തെ തോട്ടിലേയ്ക്ക് ഒഴുകും. ഇതോടെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു ലഭിക്കേണ്ട കുടിവെള്ളം പാഴാകുകയും ജലവിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്യും.

അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമേ ജലവിതരണം നടത്തുകയുള്ളൂവെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി ദിവസങ്ങളെടുക്കുന്നതാണു പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. പുതിയ പൈപ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അഥോറിറ്റിയുടെ ഡിവിഷന്‍ ഓഫീസിനു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എന്ന് പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.