യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയ പെസഹാ തിരുനാൾ നാളെ
Wednesday, March 27, 2024 6:12 AM IST
തൃശൂർ: പ്രാർഥനയുടെയും ധ്യാനത്തിന്‍റെയും ഒരുക്കത്തിന്‍റെയും വിശുദ്ധവാരത്തിലൂടെ കടന്നുപോകുകയാണ് ക്രൈസ്തവർ. വാർഷികധ്യാനവും കുന്പസാരവുമെല്ലാം ഇന്നത്തോടെ പൂർത്തിയാകും. രോഗികൾക്കും പ്രായാധിക്യത്തിന്‍റെ അവശതകൾമൂലം പള്ളികളിൽ എത്താൻ കഴിയാത്തവർക്കുമായി നിരവധി ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

നാളെ യേശുക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ച പെസഹാതിരുനാൾ. യേശുദേവൻ തന്‍റെ ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്‍റെ ഒാർമയാചരണം കൂടിയാണിത്. പെസഹാ എന്ന വാക്കിന്‍റെ അർഥം കടന്നുപോകൽ എന്നാണ്.

പിറ്റേന്നാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ സ്മരണയാചരിക്കുന്ന ദുഃഖവെള്ളി. വരുന്ന ഞായറാഴ്ചയാണ് തിരുനാളുകളുടെ തിരുനാൾ എന്നറിയപ്പെടുന്ന ഈസ്റ്റർ.

തൃശൂർ ലൂർദ് കത്തീഡ്രൽ

ലൂർദ് കത്തീഡ്രലിൽ നാളെ രാവിലെ 6.30ന് പെസഹാതിരുക്കര്‍മങ്ങള്‍, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ നടക്കും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും.
തുടര്‍ന്ന് ഒമ്പതുമുതല്‍ രാത്രി ഏഴുവരെ ആരാധന. രാത്രി ഏഴിന് പൊതു ആരാധന, എട്ടിന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.

തൃശൂർ വ്യാകുലമാതാവിൻ
ബസിലിക്ക

വ്യാകുലമാതാവിൻ ബസിലിക്കയിൽ നാളെ രാവിലെ 6.30ന് പെസഹാതിരുക്കര്‍മങ്ങള്‍, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ നടക്കും. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹി ക്കും. 

തുടര്‍ന്ന് ഒമ്പതുമുതല്‍ രാത്രി ഏഴുവരെ ആരാധന. രാത്രി ഏഴിന് പൊതു ആരാധന, എട്ടിനു പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.

ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍

പെസഹാ തിരുനാള്‍ദിനമായ നാളെ സെന്‍റ് തോമസ് കത്തീഡ്രലില്‍ രാവിലെ ഏഴിന് പെസഹാതിരുക്കര്‍മങ്ങള്‍, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. തുടര്‍ന്ന് ഒമ്പതുമുതല്‍ രാത്രി ഏഴുവരെ ആരാധന. തിരുക്കര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് പൊതുആരാധന, എട്ടിന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.

കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രൽ

കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ രാവിലെ 7.45 ന് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്‍റെ മുഖ്യകാർമികത്വത്തിലും രൂപതയിലെ മുഴുവൻ വൈദികരുടെ സഹകാർമികത്വത്തിലും തൈലപരികർമപൂജ. വൈകീട്ട് 5.30 ന് ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ പെസഹാവ്യാഴ തിരുക്കർമങ്ങൾ. തിരുവത്താഴപൂജ, പാദക്ഷാളനകർമം. ഫാ. ബെർണാഡ് കല്ലൂർ ഒസിഡി സന്ദേശം നൽകും. രാത്രി 7.30 മുതൽ ആരാധന. 11. 30 മുതൽ12 വരെ പൊതു ആരാധന.