കുഞ്ഞുകുഞ്ഞു നെല്‍വിത്ത് ഉദ്യോഗസ്ഥ സ്വന്തമാക്കിയെന്ന് ആക്ഷേപം
Wednesday, March 27, 2024 6:11 AM IST
തൃശൂര്‍: കുഞ്ഞുകുഞ്ഞു എന്ന നെല്‍വിത്ത് കണ്ടുപിടിച്ച കര്‍ഷകനെ വഞ്ചിച്ച് സ്വന്തം പേരില്‍ കണ്ടുപിടിത്തം രേഖപ്പെടുത്തിയ കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥയ്ക്കെതിരേ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നു കര്‍ഷകന്‍റെ മകളുടെ ഭര്‍ത്താവായ കെ.പി. കുരിയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിരപ്പിള്ളി സ്വദേശിയായ സുള്ള വെറ്റിലപ്പാറ അത്തിക്കല്‍ വീട്ടില്‍ എ.വി. അബ്രഹാം കണ്ടെത്തിയ നെല്‍വിത്ത് കാര്‍ഷിക സര്‍വകലാശാലയിലെ വിത്തുകള്‍ക്കും കാര്‍ഷികോത്പന്നങ്ങള്‍ക്കും അംഗീകാരം കൊടുക്കാന്‍ ചുമതലയുണ്ടായിരുന്ന സി.ആർ. എല്‍സി എന്ന ഉദ്യോഗസ്ഥ സ്വന്തം പേരിലാക്കിയെന്നാണ് ആക്ഷേപം. നെല്‍വിത്ത് കണ്ടെത്തിയതു തന്‍റെ പേരില്‍ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളം എ.വി. അബ്രഹാം എല്‍സി എന്ന ഉദ്യോഗസ്ഥയുടെ അടുത്തു പോയിരുന്നുവെന്നു കെ.പി. കുരിയന്‍ പറഞ്ഞു. എന്നാല്‍ എല്ലാ വിവരങ്ങളും വാങ്ങിവച്ചതിനുശേഷം രണ്ടുവര്‍ഷത്തിനുശേഷം എല്‍സി സ്വന്തം പേരില്‍ നെല്‍വിത്ത് കണ്ടുപിടിച്ചതു രേഖപ്പെടുത്തുകയായിരുന്നുവത്രെ.

1965-68 കാലഘട്ടത്തില്‍ മൂന്നുവര്‍ഷത്തെ പരീക്ഷണങ്ങള്‍ നടത്തിയാണ് എ.വി. അബ്രഹാം കുഞ്ഞുകുഞ്ഞു നെല്‍വിത്ത് കണ്ടെത്തിയത്. ഏഴു വര്‍ഷം മുമ്പാണ് വിത്ത് കണ്ടെത്തിയതിന് ഔദ്യോഗിക അംഗീകാരം നേടുന്നതിനുവേണ്ടി ശ്രമിച്ചത്. തന്നെ ഒഴിവാക്കിവിട്ടതിനുശേഷം കാര്യങ്ങള്‍ അറിയാന്‍ ചെല്ലുമ്പോള്‍ പുറത്താക്കുന്ന രീതി വന്നതോടെ വിവരാവകാശം വഴി അപേക്ഷിച്ചപ്പോഴാണ് നെല്‍വിത്ത് കണ്ടെത്തിയത് സി.ആർ. എല്‍സി ആണെന്ന് സര്‍വകലാശാല മറുപടി തന്നത്. തുടര്‍ന്ന് 2022ല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനു പരാതി നല്‍കിയപ്പോള്‍ മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നാളിതുവരെയായിട്ടും അന്വേഷണം നടത്തിയിട്ടുമില്ല, മറുപടി എ.വി. അബ്രഹാമിനു നല്‍കിയിട്ടുമില്ലെന്നു മരുമകന്‍ പറഞ്ഞു.

എല്‍സി നടത്തിയ തട്ടിപ്പിനെക്കുറിച്ച് കാര്‍ഷികസര്‍വകലാശാല ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് അബ്രഹാം ആവശ്യപ്പെട്ടു. ഇതിനായി കോടതിയെ സമീപിക്കുമെന്നും മരുമകന്‍ കെ.പി. കുരിയന്‍ പറഞ്ഞു.