ചെമ്പൂത്രയിൽ ബൈക്ക് അപകടം; യുവാവിനു ഗുരുതരപരിക്ക്
Wednesday, March 27, 2024 6:11 AM IST
പട്ടിക്കാട്: ദേശീയപാത ചെമ്പൂത്രയിൽ ബസിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് ടോറസ് ലോറിയുടെ അടിയിൽപെട്ടുണ്ടായ അപകടത്തിൽ യുവാവിനു ഗുരുതര പരിക്ക്. കണ്ണമ്പ്ര സ്വദേശി വിപിനാ (37) ണ് പരിക്കേറ്റത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ കല്യാൺ ജ്വല്ലേഴ്സിലെ ജീവനക്കാരനാണ്.

ഇന്നലെ രാത്രി ഏഴോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ആളെ ഇറക്കാൻ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിറകിലാണ് വിപിൻ സഞ്ചരിച്ച ബൈക്ക് തട്ടിയത്. തുടർന്ന് സെന്‍റർ ട്രാക്കിലൂടെ വരികയായിരുന്ന ലോറിക്കുമുന്നിലേക്ക് ബൈക്ക് വീഴുകയായിരുന്നു. ലോറിക്കടിയിൽപെട്ട ബൈക്കുമായി നിരങ്ങി 50 മീറ്ററോളം മുന്നോട്ടുനീങ്ങിയാണ് ലോറി നിന്നത്.

ദേശീയപാതയിൽ സ്വകാര്യ ബസുകൾ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു മുൻപും വലിയ അപകടങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്. ദേശീയപാതയോടുചേർന്ന് ബസ്ബേകൾ നിർമിക്കണമെന്ന് നിർദേശം ഉണ്ടെങ്കിലും അതു പാലിക്കാൻ ദേശീയപാത അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇതാണ് ഇത്തരം അപകടങ്ങൾക്ക് വഴിയൊരുക്കാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു.