കനാലിൽ ഉപ്പുവെള്ളം കയറി
Wednesday, March 27, 2024 6:11 AM IST
ചാവക്കാട്: ചേറ്റുവ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുവേണ്ടി പുരാതനകാലത്ത് നിർമിച്ച ലോക്ക് തകരാർ മൂലം ഉപ്പുവെള്ളം കയറിയും ഇറങ്ങിയും കനോലി കനാലിൽ വെള്ളത്തിന് ഉപ്പുരസമായി. ഒരുമനയൂർ - കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരുമനയൂർ ലോക്ക് അടുത്തിടെ പൊളിച്ചു പണിതുവെങ്കിലും പലഭാഗങ്ങളിലായി തകരാറുകൾ സംഭവിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

മാസങ്ങൾക്കുമുൻപ് എടചീർപ്പിൽ പനമ്പ് വെച്ച് നിറച്ച ചളി പണിയുടെ അപാകത മൂലം ഇളകി പോയ അവസ്ഥയിലാണ്. ഇതേ തുടർന്ന് ഷട്ടറിന്‍റെ ഇരുവശത്തുകൂടിയും ഉപ്പുവെള്ളം കയറുന്നുണ്ട്.

ഒരുമനയൂർ മുതൽ ചാവക്കാട് വരെയുള്ള കനോലി കനാലിന്‍റെ ഇരുവശത്തുമായി താമസിക്കുന്നവരുടെ കിണറുകളിൽ ഉപ്പുവെള്ളം കയറുകയാണ്. കനാലിലെ വെളളമാണ് കൃഷിക്കും ഉപയോഗിക്കുന്നത് . ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപ്പെടണമെന്നാണ് കായലോരവാസികളുടെ ആവശ്യം.