സർക്കാർ ഫണ്ട് ലഭിച്ചില്ല ; വികസനപദ്ധതികൾ അവതാളത്തില്‌
Wednesday, March 27, 2024 6:11 AM IST
ചാലക്കുടി: സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം അനുവദിക്കാത്തതിനാല്‌ നഗരസഭയുടെ വികസനപ്രവർത്തനങ്ങൾ അവതാളത്തിലായി. പണം കിട്ടാത്തതിനാൽ കാരാറുകാർ പണി നടത്തുന്നില്ല.

സാമൂഹികക്ഷേമ പദ്ധതികളും തടസപ്പെട്ടു. സാമ്പത്തികവർഷത്തിന്‍റെ അവസാന ദിവസങ്ങൾ എത്തിയിട്ടും ഈ വർഷത്തെ ബജറ്റ് വിഹിതം നഗരസഭകൾക്ക് ഇനിയും അനുവദിച്ചിട്ടില്ല. കഴിഞ്ഞദിവസംവരെ ട്രഷറി നിയന്ത്രണമായിരുന്നു. അലോട്ട്മെന്‍റ് എന്ന പേരിൽ ചില വിഹിതങ്ങൾ അനുവദിക്കുന്നുവെന്ന ഉത്തരവിറങ്ങിയത് രണ്ടുദിവസം മുമ്പാണ്. അതിന്‍റെ അടിസ്ഥാനത്തിൽ ബില്ലുകൾ സമർപ്പിക്കാനുള്ള സമയവും രണ്ടുദിവസംകൊണ്ട് അവസാനിപ്പിച്ചു. ഈ വർഷത്തെ ബജറ്റ് വിഹിതത്തിൽ ചാലക്കുടി നഗരസഭയ്ക്ക് വകയിരുത്തിയിരുന്ന തുകയിൽ 2.50 കോടിയോളം രൂപ ഇപ്പോഴും അനുവദിച്ചിട്ടില്ല. ലഭിക്കാത്ത വിഹിതത്തിൽ റോഡ് വിഹിതം ഒരുകോടിയിലേറെ കിട്ടാൻ ബാക്കിയുണ്ട്. ജനറൽ ഫണ്ട് 50 ലക്ഷവും നോൺ റോഡ് ഫണ്ട് 90 ലക്ഷവും ഇനിയും കിട്ടിയിട്ടില്ല.

അലോട്ട്മെന്‍റ് കിട്ടിയതിന്‍റെ തന്നെ ബില്ലുകൾ നഗരസഭ സമർപ്പിച്ചത് ട്രഷറിയിൽ ക്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടേയുള്ളു. കരാറുകാർക്കുൾപ്പെടെ തുക പിന്നീടേ ലഭിക്കുകയുള്ളു. ബജറ്റ് വിഹിതം ബാക്കി ലഭിക്കാത്തതിനാൽ ഇതിന്‍റെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

വിവിധ റോഡുകളുടെ നിർമാണവും സാമൂഹ്യക്ഷേമ പദ്ധതികളും പൂർത്തിയായതിന്‍റെ ബില്ലുകൾ ഇതുമൂലം ട്രഷറിയിൽ നൽകാൻ ഇതുവരെ സാധിച്ചില്ല. മാസങ്ങളായി ട്രഷറി നിയന്ത്രണംമൂലവും ഫണ്ട് അലോട്ട്മെന്‍റ് ലഭിക്കാത്തതിനാലും പൂർത്തിയാക്കിയ വർക്കുകളുടെ പണം കരാറുകാർക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല.

ഇതുമൂലം പല കരാറുകാരും ഈവർഷം വർക്കുകൾ ഏറ്റെടുത്തിട്ടില്ല. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യം തച്ചുടപറമ്പ് പറയൻതോട് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയ കരാറുകാരന് ഇതുവരെ പണം ലഭിച്ചിട്ടില്ല.

40 ലക്ഷം രൂപ എസ്റ്റിമേറ്റിൽ നിർമാണം പൂർത്തിയാക്കിയപ്പോൾ അടിയന്തിരമായി വാഹനങ്ങൾ കടത്തിവിടുന്നതിനായി നാലുലക്ഷം രൂപയുടെ പണികൾ കൂടി കരാറുകാരൻ കൂടുതലായി ചെയ്തിരുന്നു. ഈ തുക നൽകുന്നതിനുള്ള നടപടിയും പൂർത്തിയായിട്ടില്ല.

പാലം പുനർനിർമിക്കുന്നതിനുവേണ്ടി ഇവിടെ ഉണ്ടായിരുന്ന ഹൈലെവൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലെെൻ മാറ്റിസ്ഥാപിക്കുന്നതിന് നഗരസഭ 10 ലക്ഷം രൂപ വാട്ടർ അഥോറിറ്റിക്ക് നൽകുകയും ചെയ്തിരുന്നു.

പൂർത്തിയായ പണിയുടെ തുക ലഭിക്കാത്തതിനാലും അധികരിച്ച പണികളുടെ നടപടികൾ പൂർത്തിയാകാത്തതിനാലും ഈ പാലത്തിന്‍റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്‍റെ ടാറിംഗ് ഇപ്പോഴും നടത്താൻ സാധിച്ചിട്ടില്ല. ഇതുപോലെ നിരവധി റോഡ് നിർമാണപജോലികളാണ് കരാറുകാർക്ക് പണം ലഭിക്കാത്തതിനാൽ ഇപ്പോഴും പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്നത്.
ബജറ്റ് വിഹിതം അനുവദിക്കാനും സ്പിൽ ഓവറായി തുടരുന്ന പദ്ധതികൾക്ക് ഈ തുക ഉപയോഗിക്കാനും സർക്കാർ അനുമതിവേണം.