ആറാട്ടുപുഴ: ശാസ്താവിന്റെ ഗ്രാമബലി ഭക്തിനിർഭരമായി. ശാസ്താവ് ഗോപുരം, വില്ലൂന്നിത്തറ എന്നിവടങ്ങളിൽ ബലിതൂവി. തുടർന്ന് കൈതവളപ്പ്, പല്ലിശേരി കവല, തേവർ റോഡ്, കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കിടാക്കുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാൽ, ചേർപ്പ് തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം,പിടിക്ക പറമ്പ്, പിഷാരിക്കൽ ക്ഷേത്രങ്ങളിലും കവലകളിലും ബലിതൂവി പിഷാരിക്കൽ കടവിൽനിന്ന് വഞ്ചിയിൽ പുഴകടന്ന് പുഴയ്ക്ക് അക്കരെ മുളങ്ങ് തുടങ്ങിയവടങ്ങളിലും ബലിതൂവി ക്ഷേത്രത്തിലെത്തിയ ശാസ്താവ് ക്ഷേത്ര ബാലകന് ബലിതൂവി ഗ്രാമബലി അവസാനിപ്പിച്ചു.
തുടർന്ന് ശാസ്താവിനെ ശ്രീകോവിലിലേക്കു തിരിച്ചെഴുന്നള്ളിച്ചതിനുശേഷം കൊടിയിറക്കി കൊടിമരം മാറ്റി വടക്കേനടയിൽ മതിൽ കെട്ടിനോടു ചേർത്തിട്ടു. ഇതോടെ ഈ വർഷത്തെ പൂരംചടങ്ങുകൾക്കു സമാപ്തിയായി.