സോഫ്റ്റ്‌വെയർ തകരാർ; പഞ്ചായത്തുകളുടെ പ്രവർത്തനം അവതാളത്തിൽ
Tuesday, March 26, 2024 1:17 AM IST
തിരുവില്വാമല: തുടർച്ചയായ സോഫ്റ്റ്‌വെയർ തകരാർ പഞ്ചായത്തുകളുടെ പ്രവർത്തനം അവതാളത്തിലാക്കി. പഞ്ചായത്ത് ഓഫീസുകളിൽ വിവിധ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ പ്രവർത്തനരഹിതമായതോടെ സാന്പത്തിക വർഷാന്ത്യത്തിൽ പഞ്ചായത്തുകൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ഇവയുടെ സാങ്കേതിക തകരാർ പരിഹരിക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. സാന്പത്തിക വർഷത്തിലെ ഫണ്ടുകൾ പഞ്ചായത്തുകൾക്ക് ചെലവഴിക്കാനും സാധിക്കുന്നില്ല. വ്യക്തിഗത ഗുണഭോക്താക്കൾക്ക് വീട് റിപ്പയർ തുടങ്ങിയ ആനുകൂല്യങ്ങളുടെ പണമാണു നൽകാനാവാതെ ബുദ്ധിമുട്ടിലായത്. പ്രകൃതിദുരന്തങ്ങളിലും മറ്റും ശോച്യാവസ്ഥയിലുമുള്ള വീടുകളിൽ താമസിക്കുന്നവർക്ക് റിപ്പയറിംഗിന് അനുവദിച്ച തുക 31നകം വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

ആദ്യഗഡു കിട്ടാൻ വൈകിയതും സോഫ്റ്റ്‌വെയറുകളുടെ തകരാറും കൂടി ആയപ്പോൾ കൂടുതൽ ദുരിതത്തിലായി. സോഫ്റ്റ്‌വെയറുകളുടെ സാങ്കേതിക തകരാർ പരിഹരിക്കാത്തതിനാൽ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ കഴിയുന്നില്ല. ‌25നു മുന്പ് പഞ്ചായത്തുകളിൽ ഈ വർഷത്തെ ബില്ലുകൾ അയക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ചെലവഴിക്കാൻ ആവശ്യമായ പണം നൽകിയിട്ടുമില്ല. ഫണ്ട് ലഭിക്കാത്തതിനാൽ പല പഞ്ചായത്തുകളിലും പണികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാവുന്നില്ല.

പണമില്ലാതെ ദുരിതത്തിലായ പഞ്ചായത്തുകളുടെ ബാങ്കുകളിൽ നിക്ഷേപിച്ച തനത് ഫണ്ടുകൾ പിൻവലിച്ച് ട്രഷറിയിൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണത്രെ ധനകാര്യവകുപ്പ്.