കുടമാറ്റത്തിനു പാറമേക്കാവ് ആനകളെ മൈതാനത്തു കയറ്റിനിര്‍ത്തും
Tuesday, March 26, 2024 1:17 AM IST
തൃശൂര്‍: ആനകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പ്രസിദ്ധമായ തൃശൂര്‍ പൂരം കുടമാറ്റത്തിന് ഇത്തവണ പാറമേക്കാവ് വിഭാഗം ആനകളെ തേക്കിന്‍കാട് മൈതാനത്തു കയറ്റിനിര്‍ത്തും.
കുടമാറ്റസമയത്ത് സാധാരണ റോഡിലാണ് തെക്കേഗോപുരനടയ്ക്ക് അഭിമുഖമായി പാറമേക്കാവ് വിഭാഗം ആനകളെ നിര്‍ത്താറുള്ളത്. പിന്നിലായി ആളുകള്‍ നിറഞ്ഞുനില്‍ക്കുകയും പലസമയത്തും ആനകളുടെ കാലുകൾക്കടുത്ത് ആളുകള്‍ കൂട്ടമായി വീഴുകയും ചെയ്യുന്നതു സാധാരണമാണ്.

ആളുകള്‍ തിങ്ങിനിറഞ്ഞു നിന്നതിനാല്‍ കഴിഞ്ഞതവണ പൂരത്തിന് ആറു സെറ്റ് കുടകള്‍പോലും ആനപ്പുറത്തു കയറ്റാന്‍ കഴിഞ്ഞില്ലെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. ഇതിനെല്ലാംപുറമേ ആംബുലന്‍സ് ആനകളുടെ അടുത്തുകൂടി ശബ്ദമുണ്ടാക്കി പോകുന്നതും വലിയ വെല്ലുവിളിയാണ്. എന്തെങ്കിലും സംഭവമുണ്ടായാല്‍ ആംബുലന്‍സുകള്‍ ഇതുവഴി ജനറല്‍ ആശുപത്രിയിലേക്കു പോകുന്ന റൂട്ട് മാറ്റി നേരേ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.

ആറാട്ടുപുഴ പൂരത്തിന് ആനകളിടഞ്ഞു പ്രശ്‌നമുണ്ടായതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ കൂടുന്ന തൃശൂര്‍ പൂരത്തിന് ആനകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് തെക്കേഗോപുരനട വഴി ഇറങ്ങി കോര്‍പറേഷന്‍ ഓഫീസിനുമുമ്പിലുള്ള എംഒ റോഡിലെ രാജപ്രതിമയെ വലംവച്ച് തിരിച്ചെത്തി 15 ആനകളെയും തേക്കിന്‍കാട് മൈതാനത്തേക്കു കയറ്റിനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജി. രാജേഷ് വ്യക്തമാക്കി. കൂടാതെ ആനകളുടെ അടുത്തേക്ക് ആളുകള്‍ ചേര്‍ന്നുനില്‍ക്കാതിരിക്കാന്‍ കുടകള്‍ കൊണ്ടുവരുന്ന ലോറികളും വാഹനങ്ങളും നിര്‍ത്തി നിയന്ത്രിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.