ട്രഷറി നിയന്ത്രണം; ആനുകൂല്യങ്ങള്‍ ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍
Tuesday, March 26, 2024 1:17 AM IST
ഇരിങ്ങാലക്കുട: ട്രഷറി ഇടപാടുകളിലെ നിയന്ത്രണംമൂലം യഥാസമയം ആനുകൂല്യങ്ങള്‍ ലഭിക്കാതെ കര്‍ഷകര്‍ക്ക് ദുരിതം.

2023-24 സാമ്പത്തികവര്‍ഷം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലുള്ള നെല്ലിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെയാണ് കര്‍ഷകര്‍ നട്ടംതിരിയുന്നത്. കര്‍ഷകര്‍ ഇക്കാര്യം പരാതിയായി അവതരിപ്പിച്ചപ്പോള്‍ ട്രഷറി നിയന്ത്രണംമൂലം ബില്ല് മാറിയെടുക്കാനുള്ള തടസമുണ്ടെന്ന് അറിയിച്ചു. സമയംതെറ്റിയ മഴമൂലം പല നെല്‍ക്കര്‍ഷകര്‍ക്കും വൈക്കോല്‍ ഉള്‍പ്പടെ നഷ്ടപ്പെട്ട സ്ഥിതിയുണ്ട്.

ഈ സാഹചര്യത്തില്‍ വലിയ തുകമുടക്കി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ സമയത്തുതന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വേളൂക്കര പഞ്ചായത്തിലെ കണ്ണുകെട്ടിച്ചിറ വഴിക്കിലിച്ചിറ പാടശേഖരസമിതി സെക്രട്ടറി ടോം കിരണ്‍ പറഞ്ഞു. വര്‍ഷംതോറും തെങ്ങിനും ജാതിക്കും വളപ്രയോഗത്തിന് ലഭിക്കാറുള്ള ആനുകൂല്യങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. വനിതകള്‍ക്കായി മാറ്റിവച്ചിട്ടുള്ള ആനുകൂല്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കര്‍ഷകര്‍ കൃഷിഭവനുകളില്‍ പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും കൃത്യമായ ഫയല്‍ വര്‍ക്കുകള്‍ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി കാരണം ഒരുലക്ഷം രൂപയില്‍ മുകളിലുള്ള ബില്ലുകള്‍ മാറാന്‍ സാധിക്കുന്നില്ലെന്നും അതാണ് കാരണമെന്നും അവര്‍ പറയുന്നു.

ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഇവയെല്ലാം നഷ്ടപ്പെടുമോയെന്നുള്ള ഭയത്തിലാണ് കര്‍ഷകര്‍.