ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു, പാപ്പാനു പരിക്ക്
Monday, March 25, 2024 1:14 AM IST
തൃശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ആനയിടഞ്ഞതോടെ തൃപ്രയാർ തേവരുടെയും ഊരകത്തമ്മയുടെയും മടക്കയാത്ര വൈകി.

കൂട്ടിയെഴുന്നള്ളിപ്പിനുശേഷം ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറന്പിൽ തളച്ച വടക്കുന്നാഥൻ ശിവൻ എന്ന ആനയാണ് ഓടിയത്. പാപ്പാനു സാരമായ പരിക്കുണ്ട്. ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. ക്ഷേത്രത്തിനോടുചേർന്നുള്ള വഴിയിലൂടെ കിഴക്കേനടയിലേക്കാണ് ആദ്യം ഓടിയത്. പിന്നീടു സ്റ്റേജിനു സമീപത്തൂടെ വടക്കുഭാഗത്തേക്കും ഓടി.

ഉടൻതന്നെ പാപ്പാൻമാരും എലഫെന്‍റ് സ്ക്വാഡ് അംഗങ്ങളും ചേർന്നു തളച്ചു. പിന്നാലെ മറ്റൊരാനയും ഇടഞ്ഞെങ്കിലും വേഗം തളച്ചു.കഴിഞ്ഞദിവസം തറയ്ക്കൽ പൂരത്തിനിടെയും രണ്ട് ആനകൾ ഇടഞ്ഞു. ഊരകം അമ്മത്തിരുവടിയുടെ തിടന്പേറ്റിയ ഗുരുവായൂർ രവികൃഷ്ണൻ, തൊട്ടിപ്പാൾ ഭഗവതിയുടെ തിടന്പേറ്റിയ പുതുപ്പള്ളി അർജുനൻ എന്നീ ആനകളാണ് ഇടഞ്ഞത്.

ഉപചാരം ചൊല്ലി പിരിയുന്നതിനിടെ കൊന്പുകോർത്ത ആനകൾ പൂരം കാണാനെത്തിയവർക്കിടയിലേക്കു വിരണ്ടോടിയതോടെ നിരവധിപ്പേർക്കു പരിക്കേറ്റു. രവികൃഷ്ണൻ പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എലിഫന്‍റ് സക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.