അടിസ്ഥാനസൗകര്യ വികസനത്തിന് തൃശൂർ ശ്രദ്ധിക്കണം: ഇ. ശ്രീധരൻ
Monday, March 25, 2024 1:14 AM IST
തൃശൂർ: അടിസ്ഥാനസൗകര്യ വികസനത്തിന് തൃശൂർ ശ്രദ്ധിക്കണമെന്നു ഡോ. ഇ. ശ്രീധരൻ. റോഡ്, റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. സംരംഭകത്വം പ്രോത്സാഹിപ്പിക്കണം. മധ്യകേരളത്തിലെ പ്രധാന നഗരമെന്ന നിലയിൽ കേരളത്തിന്‍റെ പൊതുവായ വികസനത്തിനു തൃശൂരിന്‍റെ പശ്ചാത്തലവികസനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ വികസനരേഖയുടെ ചർച്ച തൃശൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂർ- തിരുനാവായ റെയിൽവേ ലൈൻ ഉടൻ പ്രാവർത്തികമാക്കണം. ഗുരുവായൂരിൽനിന്ന് തൃശൂരിലേക്കുള്ള റെയിൽവേ ലൈൻ രണ്ടുവരിയാക്കണം. നിലന്പൂർ -നഞ്ചൻകോട് പാത യാഥാർഥ്യമാക്കിയാൽ തൃശൂരിനു ഗുണം ചെയ്യുമെന്നും ശ്രീധരൻ പറഞ്ഞു.

തൃശൂരിന്‍റെ വികസനത്തിന് ഇന്നുള്ള റോഡുകൾ അപര്യാപ്തമാണ്. പുതിയ റോഡുകളും എലവേറ്റഡ് ബൈപാസുകളും ഉണ്ടാകണം. 50 വർഷമെങ്കിലും മുന്നിൽക്കണ്ടുള്ള പദ്ധതികൾ വേണം. പ്രവാസികൾ അയയ്ക്കുന്ന പണത്തെമാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാകില്ല. സംരംഭങ്ങളും വ്യവസായങ്ങളും വരാൻ അടിസ്ഥാനസൗകര്യവും വൈദ്യുതിയുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ പാർലമെന്‍റ് മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപിയും ചർച്ചയിൽ പങ്കെടുത്തു. കാർഷിക സർവകലാശാല ധനശാസ്ത്രവിഭാഗം മേധാവിയായിരുന്ന ഡോ. എം. മോഹൻദാസ് വികസനരേഖയുടെ കരട് അവതരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദൻ, എൻഡിഎ നേതാക്കളായ വി. ഉണ്ണികൃഷ്ണൻ, അഡ്വ. കെ.കെ. അനീഷ്കുമാർ, എ. നാഗേഷ്, അതുല്യഘോഷ് വെട്ടിയാട്ടിൽ, കെ.കെ. മോഹനചന്ദ്രൻ, ടി.എസ്. നീലാബരൻ എന്നിവർ പ്രസംഗിച്ചു.