മരിച്ചനിലയിൽ കണ്ടെത്തി
Sunday, March 24, 2024 11:01 PM IST
മണ്ണുത്തി: നെല്ലങ്കര-കുറ്റിമുക്ക് റോഡിലെ പാടശേഖരത്തിനു സമീപം മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. ആക്രി പെറുക്കി നടക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഉയർന്ന ഉദ്യോഗസ്ഥരും ഷാഡോ പോലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.

അടിവസ്ത്രം മാത്രം ധരിച്ചനിലയിലാണ്. വയറിന്‍റെ ഭാഗത്ത് കുത്ത് കൊണ്ട മുറിവുണ്ട്. ശരിരത്തില്‍ മറ്റ് പലഭാഗത്തും പരിക്കുകള്‍ ഉള്ളതായി കണ്ടെത്തി. ഇയാള്‍ ശനിയാഴ്ച അത്താണിയിലെ ആക്രികടയില്‍ സാധനങ്ങള്‍ കൊടുത്തതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ മര്‍ദനമേറ്റതാവാനും വാഹനപകടത്തെത്തുടര്‍ന്നു പരിക്ക് പറ്റിയതാവാനുമുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.