പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ടാപ്പിംഗ് തൊഴിലാളികൾക്കു പരിക്ക്
Tuesday, March 21, 2023 12:59 AM IST
പാലപ്പിള്ളി: കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ടാപ്പിംഗ് തൊഴിലാളികൾക്കു പരിക്കേറ്റു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയ്ക്കും ഭാര്യക്കുമാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പിള്ളത്തോടിനു സമീപത്തായിരുന്നു അപകടം. പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിനു സമീപത്തുവച്ചാണ് ആനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്നാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസവും ആനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ദന്പതികൾക്കു പരിക്കേറ്റിരുന്നു. പത്തോളം ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടന്ന ആനകൾ ജ്യുംഗ് ടോളി എസ്റ്റേറ്റിന്‍റെ 82-ാം ഫീൽഡിലാണ് നിലയുറപ്പിച്ചത്. ആനകൾ തോട്ടത്തിൽ തന്പടിച്ചതോടെ തൊഴിലാളികൾക്ക് ടാപ്പിംഗ് നടത്താൻ കഴിഞ്ഞില്ല.
രണ്ടു കൂട്ടങ്ങളിലായി 20 ലേറെ ആനകളാണ് റബർ തോട്ടത്തിൽ നിലയുറപ്പിച്ചത്. വാച്ചർമാരുടെ നേതൃത്വത്തിൽ ആനകളെ കാടുകയറ്റിയെങ്കിലും വീണ്ടുമിറങ്ങുമെന്ന ആശങ്കയിലാണു നാട്ടുകാർ.