യുവാവിന്‍റെ കൊലപാതകം: പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ്
Wednesday, June 26, 2024 4:55 AM IST
മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മൂന്നാംഗ സംഘം മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ചൽപ്പെട്ടി സ്വദേശി ദീപു വർഗീസ്, തോട്ടഞ്ചേരി സ്വദേശികളായ ആഷിൻ ഷിബി, ടോജി തോമസ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.

കച്ചേരിത്താഴത്തെ ബാറിന് സമീപം കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തിങ്കളാഴ്ചയാണ് മൂവാറ്റുപുഴ പോലീസ് സ്ഥിതീകരിച്ചത്. ഞായറാഴ്ച പുലർച്ചെ 12ഓടെ ബാറിന് മുന്നിൽ പുല്ലുവഴിയിൽ പാണ്ടാംകോട്ടിൽ ശബരി ബാലി(30) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂവാറ്റുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുണിന്‍റ നേതൃത്വത്തിൽ വൻ പോലീസ് സുരക്ഷയിലാണ് ഇന്നലെ ഉച്ചയോടെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്.

ശബരിബാലിനെ മർദിച്ചതും കാറിൽ രക്ഷപ്പെട്ടതും പ്രതികൾ പോലീസിന് വിവരിച്ചു നൽകി. ഞായറാഴ്ച ബാറിന് മുന്നിൽ നിൽക്കുകയായിരുന്നു ശബരിയും ബാറിൽ നിന്ന് ഇറങ്ങി വരികയായിരുന്ന യുവാക്കളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ബിയർ കുപ്പി ഉപയോഗിച്ച് യുവാക്കൾ ശബരിയുടെ തലയിൽ ശക്തമായി അടിക്കുകയുമായിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ശബരിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിയർ കുപ്പി കൊണ്ട് തലയിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഫോറൻസിക് സംഘവും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.