മട്ടാഞ്ചേരിയിലെ പുരാതന കെട്ടിടം ഭാഗികമായി തകർന്നു
Thursday, June 27, 2024 5:02 AM IST
മട്ടാഞ്ചേരി: കനത്ത മഴയിൽ മട്ടാഞ്ചേരി അസ്റാജ് ബിൽഡിംഗിലെ ഒരു വീട് ഭാഗികമായി തകർന്നു. സലീന കുഞ്ഞുമുഹമ്മദിന്‍റെ വീടിന്‍റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗമാണ് തകർന്ന് വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഏതു സമയത്തും നിലംപൊത്താറായ ജീർണിച്ച കെട്ടിടത്തിൽ ഭയാശങ്കയോടെയാണ് നാല് കുടുംബങ്ങൾ താമസിക്കുന്നത്.

മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള അസ്റാജ് ബിൽഡിംഗിലെ പഴയ പാണ്ടികശാലയിലാണ് ഇവർ കഴിയുന്നത്.

100 വർഷത്തിലേറെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്. ഇന്ത്യാ വിഭജന വേളയിൽ കൊച്ചിയിലെ വ്യവസായവും കെട്ടിടങ്ങളും ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അല്ലായ എന്ന വിഭാഗക്കാരുടെതാണ് ഈ കെട്ടിടം. അഭയാർഥി ഭൂമിയായി ഗണിക്കപ്പെടുന്ന ഈ കെട്ടിടത്തിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കഴിഞ്ഞുവരികയാണ് ഈ നാല് കുടുംബങ്ങൾ.

ജീർണാവസ്ഥയിലായ ഈ കെട്ടിടത്തിന്‍റെ മുകൾ നിലയിലേക്ക് കയറി പോകാനുള്ള ഏണിപ്പടികൾ ദ്രവിച്ചു നിൽക്കുകയാണ്. കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ മഴ പെയ്താലും ശക്തമായ കാറ്റ് അടിച്ചാലും സമീപത്തെ വീടുകളിൽ അഭയം തേടുകയാണ് കുടുംബങ്ങൾ. ജനപ്രതിനിധികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.