കാനയിലൂടെ കരി ഓയിൽ; കറുത്ത് ഒഴുകി പെരിയാർ
Thursday, June 27, 2024 5:06 AM IST
ഏലൂർ: എടയാർ വ്യവസായ മേഖലയിൽ പെരിയാർ കറുത്ത് ഒഴുകി. ഇത് ശ്രദ്ധയിൽപ്പെട്ട പരിസ്ഥിതി പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പരിസരത്തെ കമ്പനിയിൽ നിന്ന് കരി ഓയിൽ കാനയിലൂടെ പുഴയിലേക്ക് ഒഴുകുന്നതായി കണ്ടെത്തി. പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. വെള്ളത്തിൽ ഓയിലിന്‍റെ അംശം ഉണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രാഥമിക അന്വേഷണത്തിനുശേഷം മടങ്ങി.

അതിനു ശേഷം രാവിലെ ആറോടെ പരിസ്ഥിതി പ്രവർത്തകർ വീണ്ടും എത്തുമ്പോഴും കരി ഓയിൽ കാനയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഓയിൽ ഒഴുക്കിയ ശേഷം കാനയിൽ വെള്ളമടിച്ച് വൃത്തിയാക്കുകയാണ് കമ്പനി ചെയ്യുന്നത്. അതിനാൽ ആർക്കും നാളിതുവരെ സംശയം ഉണ്ടായില്ലെന്ന് അവർ പറഞ്ഞു. പിസിബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാലിന്യം ഒഴുകുന്നത് നേരിൽ കാണുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും വിവിധ വകുപ്പ് വിദഗ്ധരും അന്വേഷണം നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് കരിഓയിൽ പെരിയാറിലേക്ക് ഒഴുക്കിയിരിക്കുന്നത്.