വില്ലാഞ്ചിറ അപകടം : ഭീഷണിയായ മരങ്ങൾ മുറിച്ചുതുടങ്ങി
Wednesday, June 26, 2024 4:49 AM IST
കോതമംഗലം: വില്ലാഞ്ചിറ വാഹനങ്ങൾക്കു മീതെ മരം വീണുണ്ടായ അപകടത്തെ തുടർന്ന് നേര്യമംഗലം വില്ലാഞ്ചിറയിൽ അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കൽ ആരംഭിച്ചു. തിങ്കളാഴ്ചയുണ്ടായ കാറ്റിലും മഴയിലും രണ്ടു മരങ്ങൾ റോഡിലേക്ക് വീണിരുന്നു. ഇതിൽ ഒരെണ്ണമാണ് കാറിനും ബസിനും മുകളിൽ വീണത്. കാർ യാത്രക്കാരിലൊരാൾക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വില്ലാഞ്ചിറ ഭാഗത്ത് റോഡരികിലെ പല മരങ്ങളും അപകടഭീഷണി ഉയർത്തുന്നതാണെന്ന് നേരത്തെതന്നെ വനംവകുപ്പിന്‍റെ ശ്രദ്ധയിലുള്ളതാണ്. ഇവ മുറിച്ചുമാറ്റാൻ നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും അപകടത്തിന്‍റെ ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും ആരോപണവും ഉയർന്നു. ഈ സാഹചര്യത്തിലാണ് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുവാൻ ആരംഭിച്ചിട്ടുള്ളത്.

ഇന്നലെ രാവിലെ മുതൽ പഞ്ചായത്തിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലാണ് മരങ്ങൾ മുറിക്കുന്നത്. മഴക്കാലം മുന്നിൽകണ്ട് അപകടസാധ്യതയുള്ള പതിനഞ്ചോളം മരങ്ങൾ നേരത്തതന്നെ മുറിച്ചുമാറ്റിയിരുന്നെന്ന് ഇഞ്ചത്തൊട്ടി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ ജി.ജി. സുരേഷ് പറഞ്ഞു. മണ്ണിടിച്ചിൽ സാധ്യതയുളള ഭൂപ്രകൃതിയാണ് ഈ ഭാഗത്തേത്. അതുകൊണ്ടാണ് മരങ്ങൾ കടപുഴകി വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാവസ്ഥയുള്ളപ്പോൾ ഈ ഭാഗത്തുകൂടിയുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു. അപകടഭീഷണി ഉയർത്തുന്ന എല്ലാമരങ്ങളും ഇപ്പോൾ മുറിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. വട്ട ഉൾപ്പടെയുള്ള മരങ്ങളാണ് ആദ്യഘട്ടത്തിൽ മുറിക്കുന്നത്. അപകടമുണ്ടാകാൻ സാധ്യതയുള്ള എല്ലാ മരങ്ങളും മുറിച്ചുനീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വില്ലേജ് ഓഫീസർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

കോതമംഗലം: വില്ലാഞ്ചിറ അപകടങ്ങൾ പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലായി പൊതുനിരത്തുകളിലും പൊതുസ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ അധീനതയിലുള്ള മരങ്ങളും പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അടിയന്തിരമായി മുറിച്ച് മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി, ഡിസാസ്റ്റർമെന്‍റ് കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടറോട് അഭ്യർഥിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചതായി കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാത്യു പറഞ്ഞു.

വിലാഞ്ചിറയിലെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള കൂടുതൽ അപകടകരമായ മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിന് യോഗം ഫോറസ്റ്റ് അധികൃതരോട് നിർദേശിച്ചു. ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളുടെ ഉടമസ്ഥാവകാശവും മരങ്ങളുടെ സ്വഭാവവും അടങ്ങുന്ന വിശദമായ റിപ്പോർട്ട് എത്രയും പെട്ടെന്ന് നൽകാൻ കുട്ടമംഗലം, നേര്യമംഗലം വില്ലേജ് ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു.