മഴയ്ക്ക് ശമനം; തീരം അശാന്തം
Friday, June 28, 2024 4:46 AM IST
കണ്ണമാലിയിലും എടവനക്കാടും കടല്‍ കയറ്റം

കൊച്ചി: മഴയെത്തുടര്‍ന്ന് ജില്ലയിലെ തീരദേശത്ത് നാശനഷ്ടങ്ങള്‍ തുടരുന്നു. എടവനക്കാട് കടല്‍ കയറ്റം രൂക്ഷമായതോടെ 100 ഓളം വീടുകളില്‍ വെള്ളം കയറി. കണ്ണമാലി ചെറിയകടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടല്‍ കയറ്റം തുടരുകയാണ്. പ്രദേശത്തെ വീടുകളില്‍ മണ്ണ് അടിഞ്ഞതോടെ ജനജീവിതവും ദുസഹമായി.

കടല്‍ കയറ്റത്തെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ തുടരുകയാണ്. പുത്തന്‍തോട് പ്രദേശത്ത് ശക്തമായ കടല്‍ത്തിരയില്‍ പൊള്ളയില്‍ ബെഞ്ചമിന്‍ ജോര്‍ജിന്‍റെ വീട് തകർന്നു. അടുക്കള പൂര്‍ണമായും നശിച്ചു. മണ്ണ് അടിഞ്ഞുകൂടി വീട് വാസയോഗ്യമല്ലാതെയായി.

അപകടസമയത്ത് ബെഞ്ചമിന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കടല്‍ കയറ്റത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് മണല്‍വാട നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് നേരിയ ശമനം കൈവന്നിട്ടുണ്ട്. മലയോരപാതയിലൂടെയുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണം തുടരുകയാണ്.