പിറവം-പെരുവംമുഴി റോഡിന്‍റെ നിർമാണത്തിന് റീ ടെണ്ടർ നടത്തുമെന്ന് മന്ത്രി
Thursday, June 27, 2024 4:44 AM IST
പിറവം: പെരുവ-പിറവം- പെരുവംമുഴി റോഡിന്‍റെ നിർമാണം പൂർത്തിയാക്കുന്നതിന് റീ ടെണ്ടർ നടപടികൾ സ്വീകരിച്ചു വരുകയാണന്ന് മന്ത്രി മുഹമ്മദ് റിയാസ്. അനൂപ് ജേക്കബ് എംഎൽഎയുടെ സബ് മിഷന് മറുപടിയായാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.

റീ ടെണ്ടര്‍ ചെയ്യുന്നതിനായി പുതിയ ഡിആർആർ സമര്‍പ്പിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും അതിനു ശേഷം റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ മുന്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തതായി പറഞ്ഞ മന്ത്രി മഴക്കാലത്ത് റോഡ്‌ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചതായും വ്യക്തമാക്കി.

റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയ റോഡ് നിർമാണം നിലവിൽ മുടങ്ങിയിരിക്കുകയാണ്. ഇതോടെ ഏറെ ഗതാഗതത്തിരക്കുള്ള റോഡിലൂടെയുള്ള യാത്രയും ദുഷ്കരമായിരിക്കയാണ്. റോഡിൽ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണെന്നും, സംരക്ഷണ ഭിത്തികൾ ഇല്ലാത്തതിനാൽ അപകടങ്ങള്‍ ഉണ്ടാകുന്നതായും എംഎല്‍എ ചൂണ്ടിക്കാട്ടി.

സൗജന്യമായി ഭൂമി വിട്ടു നൽകിയവര്‍ക്ക് മതിലുകള്‍ കെട്ടി നല്‍കാന്‍ ഇനിയും സാധിച്ചിട്ടില്ല. നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മുന്‍ സമ്മേളനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ വേണ്ടത്ര വേഗത ഉണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

പ്രശ്നത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ത്ത് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.