കടല്‍ ഭിത്തിക്കായി എടവനക്കാട് സംസ്ഥാന പാത ഉപരോധിച്ചു; പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍
Friday, June 28, 2024 4:46 AM IST
വൈപ്പിന്‍: എടവനക്കാട് കടപ്പുറത്ത് എല്ലാ മഴക്കാലത്തും തുടരുന്ന രൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ ചെല്ലാനം മോഡലില്‍ ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തീരവാസികള്‍ എടവനക്കാട് വില്ലേജ് ഓഫീസിന് മുമ്പില്‍ ഒമ്പത് മണിക്കൂറോളം സംസ്ഥാന പാത ഉപരോധിച്ചു.

ജനകീയ സമരസമിതിയും പഞ്ചായത്തും സംയുക്തമായാണ് റോഡ് തടഞ്ഞത്. രാവിലെ എട്ടിന് ആരംഭിച്ച സമരം, ഇന്ന് ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ള സാഹചര്യത്തിൽ വൈകുന്നേരം അഞ്ചിന് താല്‍കാലികമായി അവസാനിപ്പിച്ചു. സമരത്തിന്‍റെ ഭാഗമായി എടവനക്കാട് പഞ്ചായത്തില്‍ ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കടലാക്രമണം നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ വ്യക്തമായ ഉറപ്പോ തീരുമാനങ്ങളോ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്. എടവനക്കാട് തീരത്ത് കടല്‍ തിരകളെ ചെറുക്കാന്‍ 52 കോടിയുടെ പദ്ധതി കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള ഈ പദ്ധതി ഫണ്ട് ഇല്ലാത്തതിനാല്‍ ഫയലില്‍ തന്നെ ഉറങ്ങുകയാണ്.

ഇതിനിടെ ഈ വര്‍ഷവും കടൽക്ഷോഭം രൂക്ഷമായതോടെയാണ് കളക്ടര്‍ അടിയന്തിര യോഗം വിളിച്ചത്. തല്‍ക്കാലം കടലോരത്ത് തോടുകള്‍ കീറി കടല്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമുണ്ടാക്കാമെന്നും മണല്‍ ബണ്ട് കെട്ടാമെന്ന പതിവ് പദ്ധതികള്‍ക്കല്ലാതെ മറ്റൊന്നിനും ഫണ്ടില്ലെന്നാണ് യോഗത്തില്‍ കളക്ടര്‍ അറിയിച്ചത്.

കടല്‍ക്ഷോഭം രൂക്ഷമായതോടെ എടവനക്കാട് തീരത്ത് 100ല്‍ പരം വീടുകളില്‍ വെള്ളം കയറി. പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പടിഞ്ഞാറന്‍ മേഖല മുഴുവനായും വെള്ളത്തിലാണ്. ഈ സാഹചര്യത്തിലാണ് റോഡ് ഉപരോധ സമരത്തിനു തീരവാസികള്‍ നിര്‍ബന്ധിതരായത്. സമരത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു.

കൊച്ചി നഗരത്തിലേക്കടക്കം ജോലിക്കും മറ്റുമായി പോകേണ്ടവര്‍ ഇതോടെ ദുരിതത്തിലായി. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് പോയ വിദ്യാര്‍ഥികളെയും സമരം വലച്ചു. സമരസമിതി ചെയര്‍മാന്‍ കെ.ആര്‍. സനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുള്‍ സലാം, വൈസ് പ്രസിഡന്‍റ് വി.കെ.ഇക്ബാല്‍ എന്നിവര്‍ റോഡ് ഉപരോധത്തിനു നേതൃത്വം നല്‍കി.