കാറ്റിലും മഴയിലും വീട് തകർന്നു
Wednesday, June 26, 2024 4:49 AM IST
പറവൂർ: കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു വീണു. ചിറ്റാറ്റുകര പഞ്ചായത്ത് രണ്ടാം വാർഡിൽ ആളംതുരുത്ത് പനഞ്ചിക്കൽ തങ്കപ്പന്‍റെ വീടിന്‍റെ ഓട് മേഞ്ഞ ഭാഗമാണ് പൂർണമായും നിലംപൊത്തിയത്. ഏകദേശം 50 വർഷം പഴക്കമുള്ള വീടിന്‍റെ പിൻ ഭാഗമാണ് തകർന്ന് വീണത്. കോൺക്രീറ്റ് ചെയ്ത വീടിന്‍റെ മുൻഭാഗവും അപകടാവസ്ഥയിലാണ്. 53 വയസുള്ള അവിവാഹിതനായ തങ്കപ്പൻ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

മേൽക്കൂര തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്‍റ് പി.പി. അരൂഷ്, വാർഡംഗം ഷെറീന ബഷീർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ വീട് സന്ദർശിച്ചു.

കീരേലിമലയിൽ മണ്ണിടിച്ചിൽ; പാഴ്മരങ്ങൾ കടപുഴകി വീണു

കാക്കനാട്: കനത്ത മഴയെതുടർന്ന് കാക്കനാട് അത്താണി കീരേലിമലയിൽ വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ കാറ്റിൽ കുന്നിനു മുകളിലുള്ള പാഴ് മരങ്ങൾ കോളനിയിലെ വീടുനു മുകളിലേക്ക് വീണു.

പാണങ്ങാട്ട് ഉമൈബ, ലീമ ഭവൻ ജോളി എന്നിവരുടെ വീടുകൾക്ക് നാശം സംഭവിച്ചു. ടിവി സെന്‍റർ പൊയ്യച്ചിറക്ക് സമീപം കീരേലിമല നിവാസികൾക്ക് സ്ഥലം അനുവദിച്ചെങ്കിലും അവിടെ പാർപ്പിട നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.

30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണ് കോളനിയിലെ കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത്. റവന്യു ഉദ്യോഗസ്ഥരും തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥരും എത്തി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. തെങ്ങോട് നഗരസഭ വ്യവസായ പാർക്കിലാണ് ദുരിതാശ്വാസ ക്യാന്പ് ആരംഭിച്ചിരിക്കുന്നത്.