അഞ്ചൽ-ആയൂർ റോഡിൽ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു ; 46 പേര്‍ക്ക് പരിക്ക്
Friday, June 28, 2024 6:33 AM IST
അഞ്ചൽ : അഞ്ചൽ ആയൂർ പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇളമാട് വെങ്ങൂര്‍ ഷിബു വിലാസത്തില്‍ ഷിബു (42) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ടെമ്പോയുടെ ഡ്രൈവറാണ് മരിച്ച ഷിബു. ബസ് യാത്രക്കാരും ടെമ്പോയിലുണ്ടായിരുന്ന രണ്ടുപേരും ഉള്‍പ്പടെ 46 പേര്‍ക്ക് പരിക്കേറ്റു.

രാവിലെ 7.45 ഓടെ അഞ്ചല്‍ ആയൂര്‍ പാതയിലെ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിന് സമീപമായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെളിയം ഭാഗത്ത് നിന്നും റബർ തൈകളുമായി അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടെമ്പോയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ അഘാതത്തിൽ പൂർണമായും തകർന്ന ടെമ്പോയുടെ ഡ്രൈവര്‍ കാബിനില്‍ കുടുങ്ങിയ ഷിബു ഉള്‍പ്പടെയുള്ള മൂന്നുപേരെ ഏറെ പണിപ്പെട്ടാണ് പുറത്ത് എടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഷിബു അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മരണത്തിനു കീഴടങ്ങി. അപകടത്തില്‍പ്പെട്ട ടെമ്പോ എതിര്‍ ദിശയിലേക്ക് കറങ്ങി തിരിഞ്ഞു സമീപത്തെ വൈദ്യുതി പോസ്റ്റ്‌ ഇടിച്ചു തകര്‍ത്താണ് നിന്നത്. നിയന്ത്രണംവിട്ട ബസ് വലതുവശത്ത് തോട്ടിലേക്ക് ഭാഗികമായി മറിഞ്ഞ നിലയിലായിരുന്നു.

ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നിരവധി ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലുമായി പരിക്കറ്റവരെ അഞ്ചലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ വെളിയം സ്വദേശികളായ അമ്പിളി എന്ന സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടന്‍ എന്നയാളെ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ഇരുവരും ടെമ്പോയിലുണ്ടായിരുന്നവരാണ്.

43 പേര്‍ അഞ്ചലിലെ രണ്ടു സ്വകാര്യാശുപത്രികളിലും ഒരാള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സ തേടി. അമ്പിളി കുട്ടന്‍ എന്നിവര്‍ ഒഴികെ ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഭൂരിഭാഗംപേരും ഉടന്‍ തന്നെ ആശുപത്രി വിട്ടിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതം സ്തംഭിച്ചു.

അഞ്ചൽ, ഏരൂർ, ചടമംഗലം പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസും പുനലൂരിൽ നിന്നും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ചു. സുബിയാണ് മരിച്ച ഷിബുവിന്‍റെ ഭാര്യ. ആര്യന്‍ ആദിത്യന്‍ എന്നിവര്‍ മക്കളാണ്.