പെണ്‍കുട്ടിക്കുനേരേ ലൈംഗിക പീഡനം: ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളടക്കം മൂന്നുപേര്‍ അറസ്റ്റിൽ
1565460
Saturday, June 7, 2025 4:06 AM IST
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ മുന്നു കേസുകളിലായി മുന്നു പേര് അറസ്റ്റില്‍.
വിവാഹവാഗ്ദാനം നല്കി ചെന്നൈയിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ ഇന്‍സ്റ്റാഗ്രാം സുഹൃത്ത് കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി സോഡാ കോളനി മുക്കാട്ടുപറമ്പില്‍ അനന്ദു മനോജാണ് (20) ആഅറസ്റ്റിലായത്.
മേയ് ആറിന് ഫോണില്കുട്ടിയെ വിളിച്ച് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെനിന്നും കടത്തിക്കൊണ്ടുപോയി ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കുട്ടിയെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെന്നൈയില്‍ നിന്നും പെണ്‍കുട്ടിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ മറ്റൊരു ഇന്‍സ്റ്റഗ്രാം സുഹൃത്ത് ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ കണ്ടത്തില്ന്ന വിമല്‍ വിജയനും (22) അറസ്റ്റിലായി.
2022 ല്‍ വിവാഹ വാഗ്ദാനം നല്കി വാട്സ്ആപ്പില്‍ വിളിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി. പിന്നീട് 2023 മേയില്‍ ഒരു രാത്രി കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തെന്നാണ് പരാതി.
മൂന്നാമത്തെ കേസില്‍ 2022 ജനുവരി മുതല്‍ 2025 ഏപ്രില്‍ 14 വരെയുള്ളയുള്ള കാലയളവില്‍ പെണ്‍കുട്ടി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ചിറ്റാര്‍-86 അമീന് മന്‍സിലില്‍ കെ. എ. റാഫി(44) നെ അറസ്റ്റ് ചെയ്തു. ഇയാള്‍ യാത്രക്കിടയില്‍ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വനിതാ സെല്‍ എസ് എ ആഷ, എഎസ് ഐ സുഷമ കൊച്ചുമ്മന്‍ തുടങ്ങിയവരുണ്ടായിരുന്നു.