പുല്ലാട്: മദ്യലഹരിയില്‍ അമിതവേഗത്തിലും അപകടകരമാം വിധത്തിലും കാര്‍ ഓടിച്ചുവെന്ന പോലീസ് എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗത്തെ ഒഴിവാക്കി സിപിഎം. പുല്ലാട് ലോക്കല്‍ കമ്മിറ്റിയംഗം രഞ്ജു സി. നായരെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയത്.

യോഗത്തില്‍ സി.എസ്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബി. നിസാം, ഇരവിപേരൂര്‍ ഏരിയ ആക്ടിംഗ് സെക്രട്ടറി അനില്‍കുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ദീപ ശ്രീജിത്ത്, ജയ ദേവദാസ്, എ. കെ. സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ലോക്കല്‍ കമ്മറ്റി യോഗത്തില്‍ 10 മെംബര്‍മാരാണ് പങ്കെടുത്തത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒഴികെയുള്ള മുഴുവന്‍ കമ്മറ്റിയംഗങ്ങളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് പുറത്താക്കേണ്ടത് എന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കോയിപ്രം പോലീസിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ടിന്‍റെ കോപ്പിയുമായിട്ടാണ് പല അംഗങ്ങളും യോഗത്തില്‍ ഹാജരായത്.

കഴിഞ്ഞ 28 ന് രാത്രി 8.20 ന് തിരുവല്ല -കുമ്പഴ സംസ്ഥാന പാതയില്‍ മാരാമണ്‍ ജംഗ്ഷനില്‍ പട്രോളിംഗിനുണ്ടായിരുന്ന കോയിപ്രം പോലീസ് അമിത വേഗത്തില്‍ വന്ന കാര്‍ കൈകാണിച്ചു നിര്‍ത്തിക്കുകയും വാഹനം ഓടിച്ച രഞ്ജു സി. നായരെ ആല്‍ക്കോമീറ്ററിന്‍റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ മദ്യപിച്ചതായി തെളിഞ്ഞതോടെ നിയമാനുസരണം ബി എന്‍എസ്എസ് 35(3) പ്രകാരം നോട്ടീസ് നല്‍കി ഓടിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോപണ വിധേയനായ രഞ്ജു സി. നായര്‍ വ്യാഴാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇത് ബോധപൂര്‍വമായിരുന്നുവെന്നാണ് ലോക്കല്‍ കമ്മിറ്റിയുടെയും യോഗത്തില്‍ പങ്കെടുത്ത മേല്‍കമ്മിറ്റിയംഗങ്ങളുടെയും വിലയിരുത്തൽ.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ എത്രയും വേഗം ലോക്കല്‍ സെക്രട്ടറിക്ക് രേഖാമൂലം മറുപടി നല്‍കണമെന്ന് നോട്ടീസ് നല്‍കാനും ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.