കല്ലൂപ്പാറ: നാട്ടിൻപുറങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്ലാവുകളുടെയും മാവുകളുടെയും പെരുമ നഷ്ടമാകാതിരിക്കാൻ കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ (കപ്പ ) നാട്ടുമരങ്ങൾക്കൊരിടം എന്ന പേരിൽ പരിസ്ഥിതിദിനത്തെ വ്യത്യസ്തമാക്കും.

കല്ലൂപ്പാറ എൻജിനിയറിംഗ് കോളജ് ഭൂമിത്രസേനയുടെ സഹകരണത്തിൽ ഇന്ന് എൻജിനിയറിംഗ് കോളജ് അങ്കണത്തിൽ നാടൻമരങ്ങളുടെ തൈകൾ നട്ടാകും ദിനാചരണം. നാടൻ പ്ലാവുകളുടെയും മാവുകളുടെയും തൈകളാണ് പ്രധാനമായും നടുക. ഇവയ്ക്കൊപ്പം മറ്റു നാട്ടുമരങ്ങളുടെ തൈകളും ഉണ്ടാകും.

രാവിലെ 10.30 കോളജ് പ്രിൻസിപ്പൽ ഡോ. ദീപ ജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. വാകത്താനം വരിക്ക, തെള്ളിയൂർ വരിക്ക, ചെമ്പരത്തി വരിക്ക, തേൻ വരിക്ക, ഇരുവള്ളിപ്ര വരിക്ക, ഉണ്ടച്ചക്ക, താമര ചക്ക തുടങ്ങിയ പ്ലാവിനങ്ങൾ, മൂവാണ്ടൻ, കിളിച്ചുണ്ടൻ, കപ്പമാവ്, വിവിധ ഇനം നാട്ടു മാവുകൾ എന്നിവയുടെ തൈകളും വിത്തുകളു മാണ് പ്രധാനമായും നടുക. ഇതിനൊപ്പം അപൂർവ നാട്ടു മരങ്ങളുടെ തൈകളും നടും.

photo:

കല്ലൂപ്പാറയിൽ കപ്പയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുവേലിച്ചന്ത.