തിരുവല്ല: മഴക്കെടുതികളേ തുടർന്നു പ്രവേശനോത്സവം മുടങ്ങിയ സ്കൂളുകൾക്ക് ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങാം. തിരുവല്ല താലൂക്കിന്‍റെ പടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധിയായിരുന്നു.

ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ കൂടാതെ വെള്ളക്കെട്ട് നിലവിലുള്ള പെരിങ്ങര കാരയ്ക്കൽ എൽപിഎസിനു മാത്രമാണ് ഇന്ന് ജില്ലാ കളക്ടർ അവധി നൽകിയിരിക്കുന്നത്. മറ്റ് സ്കൂൾ പരിസരങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിഞ്ഞതായ റിപ്പോർട്ടുകളേ തുടർന്നാണ് അവധി നൽകാതിരുന്നത്.

എന്നാൽ സ്കൂളുകൾ തുറക്കണമെങ്കിൽ ശുചീകരണം അടക്കം നടക്കേണ്ടതുണ്ട്. പലയിടത്തും ക്ലാസ് മുറികളിൽ വെള്ളം കയറിയിരുന്നു. സ്കൂൾ പരിസരത്തും ചെളി നിറഞ്ഞിരിക്കുകയാണ്. ഇഴജന്തുകൾ അടക്കമുള്ളവയുടെ ശല്യവും പലയിടങ്ങളിലുണ്ടായി. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണം നടത്തിയശേഷം ക്ലാസുകൾ ആരംഭിക്കാനാണ് സ്കൂൾ അധികൃതർ ഉദ്ദേശിക്കുന്നത്.

അടുത്ത ദിവസങ്ങളിൽ ബക്രീദ് അവധി കൂടി വരുന്നതിനാൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് സ്കൂൾ അധികൃതരുടെ താത്പര്യം. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണം അടക്കമുള്ള ജോലികളിൽ തദ്ദേശ സ്ഥാപനങ്ങളോ ആരോഗ്യവകുപ്പോ മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഫണ്ടിന്‍റെ അഭാവം കാരണം തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം ജോലികളിൽ നിന്നു വിട്ടു നിൽക്കുകയാണ്.

ഇതുകാരണം പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി അടക്കം നിലനിൽക്കുകയാണ്. വെള്ളം കയറി കുടിവെള്ള സ്രോതസുകൾ അടക്കം മലിനപ്പെട്ടതോടെ ശുദ്ധജലക്ഷാമം അടക്കം നേരിടുകയാണ് പല പ്രദേശങ്ങളും. ശൗചാലയങ്ങൾ അടക്കം ഉപയോഗയോഗ്യമല്ലാതായിരിക്കുകയാണ്.

അധികൃതരുടെ നിസംഗത കാരണം വരുംദിവസങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. മഴ മാറിയതോടെ റോഡുകളിലെ വെള്ളം നീങ്ങിയതോടെ പ്രധാന പാതകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

ആറ് സ്കൂളുകൾക്ക് അവധി

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന മുത്തൂർ ഗവൺമെന്‍റ് എൽപിഎസ്, കാവുംഭാഗം വേങ്ങൽ എംടിഎൽപിഎസ്, നിരണം എരത്തോട് സെന്‍റ് ജോർജ് യുപി സ്കൂൾ, പെരിങ്ങര മേപ്രാൽ ഗവൺമെന്‍റ് എൽപി സ്കൂൾ, കവിയൂർ പടിഞ്ഞാറ്റുംചേരി ഗവൺമെന്‍റ് എൽപി സ്കൂൾ എന്നിവയ്ക്കും പ്രളയക്കെടുതി തുടരുന്ന കാരയ്ക്കൽ എൽപി സ്കൂളിനും ജില്ലാ കളക്ടർ ഇന്ന് അവധി നൽകി.

ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 11. തിരുവല്ല താലക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 128 കുടുംബങ്ങളിലായി 165 പുരുഷന്‍മാരും 160 സ്ത്രീകളും 100 കുട്ടികളും ഉള്‍പ്പെടെ 425 പേരാണ് ക്യാമ്പിലുള്ളത്.