കാണാതായ വയോധികനായി പന്പാനദിയിൽ തെരച്ചിൽ
Friday, July 5, 2024 3:53 AM IST
കോഴഞ്ചേരി: കാണാതായ വയോധികനുവേണ്ടി പന്പാനദിയിൽ തെരച്ചിൽ. ബുധനാഴ്ച മുതൽ കാണാതായ തടിയൂര്‍ പുത്തന്‍ശബരിമല നെല്ലിക്കാലായില്‍ വീട്ടില്‍ ശിവരാമന്‍നായർ (68) ക്കുവേണ്ടിയാണ് ഇന്നലെ പന്പാനദിയിൽ തെരച്ചിൽ നടത്തിയത്.

ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗിനായി ബുധനാഴ്ച രാവിലെ എട്ടോടെ വീട്ടില്‍നിന്നും പോയ ശിവരാമന്‍ നായരെ പത്തിനു തടിയൂര്‍ സ്‌കൂള്‍ ജംഗ്ഷനില്‍ കണ്ടവരുണ്ട്. അതിനു ശേഷം യാതൊരു വിവരവുമില്ല. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ കോയിപ്രം പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി.

ഇതേസമയം ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ നഗറിലെ പുല്ലു വെട്ടിമാറ്റിയ അതിഥി തൊഴിലാളികള്‍ അറിയിച്ചതിനേത്തുടര്‍ന്ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആര്‍. വിക്രമന്‍പിളള എത്തി ശിവരാമന്‍ നായരുടെ ആധാര്‍കാര്‍ഡ്, ചെരുപ്പ്, കുട എന്നിവ ഹിന്ദുമത കണ്‍വെന്‍ഷന്‍ നഗറിനു സമീപമുള്ള കടവില്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് കോയിപ്രം പോലീസിന്‍റെയും അഗ്നിരക്ഷാ സേനയുടേയും നേതൃത്വത്തില്‍ പമ്പയാറ്റില്‍ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.