പ്രതിരോധം പാളി; പനി മാത്രമല്ല, ഡെങ്കിയും പിന്നാലെ...
Friday, July 5, 2024 3:53 AM IST
പത്തനംതിട്ട: പനി ബാധിച്ച് ചികിത്സതേടി ജില്ലയിലെ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വർധന. പ്രതിദിനം ആ‍യിരത്തിലധികം ആളുകൾ പനി ബാധിതരായി ജില്ലയൊട്ടാകെ ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. ഏറെപ്പേർക്കും വൈറൽപ്പനിയാണെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നവരുടെയും സംശയിക്കുന്നവരുടെയും എണ്ണം മുൻവർഷങ്ങളേതിലും കൂടുതലാണ്.

കഴിഞ്ഞ ഒരുമാസത്തിലേറെയായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു ഹോട്ട്സ്പോട്ടായി മാറിയ പ്രദേശങ്ങളിൽ വീണ്ടും കൂടുതൽ പേർ ചികിത്സ തേടുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ പാളിച്ചയാണ് ഇതിനു കാരണം.

പ്രധാന സർക്കാർ ആശുപത്രികളിൽ മാത്രമായി ഒരാഴ്ചയ്ക്കിടെ 250 ലധികം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിനു പുറമേയാണിത്. എലിപ്പനിയും ഒറ്റപ്പെട്ടാണെങ്കിൽപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇതിനിടെ പനി ബാധിതരായവരുടെ മരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. പനി ബാധിതരുടെ എണ്ണംപോലും ആരോഗ്യവകുപ്പ് കൃത്യമായി പുറത്തുവിടുന്നില്ല. ഭീതിജനകമായ അന്തരീക്ഷം നിലവിൽ ഇല്ലെന്നു മാത്രമാണ് വകുപ്പിന്‍റെ വിശദീകരണം.

വില്ലനായി ഈഡിസ് കൊതുക്

ഇടയ്ക്കിടെ പെയ്യുന്ന മഴ ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തിലെ കൊതുകുകളുടെ വളർച്ചയക്കു കാരണമാകുന്നുണ്ട്. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്നതാണ് ഇത്തരം കൊതുകുകൾ. ഇവയുടെ സാന്ദ്രത ഇക്കൊല്ലം കൂടുതലായുണ്ടെന്ന് മൂന്നുമാസമായി ആരോഗ്യവകുപ്പുതന്നെ റിപ്പോർട്ട് ചെയ്തതാണ്. മഴക്കാലത്താണ് ഇവയുടെ പ്രജനനം കൂടുതലായി നടക്കുന്നത്. ജില്ലയിലെ റബർ തോട്ടങ്ങൾ, വീട്ടുപരിസരങ്ങൾ ഇവയെല്ലാം തന്നെ ഈഡിസി വിഭാഗക്കാരായ കൊതുകുകളുടെ ഇഷ്ടതാവളങ്ങളാണ്.

എന്നാൽ കൊതുകുകളെ നിയന്ത്രിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടായില്ല. ഡെങ്കിബാധിത മേഖലകളിൽ ഫോഗിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിർദേശം ഉണ്ടെങ്കിലും നടപ്പാകുന്നില്ല.

പനി ക്ലിനിക്കുകൾ ഇല്ല

പനി ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നും പനി ക്ലിനിക്കുകൾ ഇത്തവണ ആരംഭിച്ചിട്ടില്ല. ഇതുകാരണം മറ്റുരോഗികൾ ബുദ്ധിമുട്ടിലാകുന്നുണ്ട്. കിടത്തി ചികിത്സയുള്ള ആശുപത്രികളിൽ പനി ബാധിതർക്കായി പ്രത്യേക വാർഡ് ക്രമീകരിച്ചു നൽകാൻ നിർദേശമുണ്ട്.

ഇതിനൊപ്പം പനിക്ക് പ്രത്യേകം ഒപി ക്രമീകരിച്ചാൽ തിരക്ക് ഒഴിവാകുന്നതിനൊപ്പം പകർച്ചപ്പനി ബുദ്ധിമുട്ടുകളും ഒഴിവാകും. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്‍റെ പരിമിതികളാണ് പ്രധാന തടസം. ജനറൽ ആശുപത്രിയിലെ നിലവിലെ ഒപി സംവിധാനംതന്നെ ഇടുങ്ങിയ കെട്ടിടത്തിലാണ്.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തിരക്ക്

പനിക്ക് ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളേക്കാൾ തിരക്കാണ് ജില്ലയിലെ പ്രാഥമിക ആശുപത്രികളിൽ. പ്രതിദിനം നൂറിലധികം പേർ ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നുണ്ട്. പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇന്നലെ വന്ന 250 പേരിൽ 150 പേർക്കും വൈറൽ പനിയാണ്. ജൂൺ മാസത്തിൽ മാത്രം പന്തളത്ത് 25 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

കാലവർഷം രൂക്ഷമാകുന്പോൾ പനി പടരാനുള്ള സാധ്യത ഏറെയാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ സാധാരണ മഴക്കാലങ്ങളിൽ കണ്ടുവരാറുള്ള വൈറൽപ്പനി മാത്രമാണുള്ളതെന്നും തീവ്രമായ സാഹചര്യം ജില്ലയിൽ നിലവിൽ ഇല്ലെന്നുമാണ് വിലയിരുത്തൽ. കോവിഡും മറ്റ് വകഭേദങ്ങളും നിലവിൽ പനി ബാധിതരിൽ കണ്ടിട്ടില്ലെന്ന് ജില്ലാ അധികൃതർ പറഞ്ഞു.

സ്കൂളുകളിൽ ഹാജർ കുറഞ്ഞു

പനി ബാധിതരുടെ എണ്ണം വർധിച്ചതിനു പിന്നാലെ സ്കൂളുകളിൽ കുട്ടികളുടെ ഹാജർ കുറഞ്ഞു. പകർച്ചപ്പനി ബാധിതരായി പലരും ചികിത്സയിലാണ്. പടരാനുള്ള സാധ്യത കണക്കിലെടുത്ത് പനി ബാധിതരായവർ ക്ലാസുകളിലെത്തുന്നത് നിരുത്സാഹപ്പെടുത്തുകയുമാണ്. പ്രൈമറി ക്ലാസുകളിലാണ് കുട്ടികളുടെ എണ്ണത്തിലെ കുറവ് കൂടുതൽ പ്രകടമാകുന്നത്.