കലയ്ക്കു സംഭവിച്ചതെന്ത്‍്? തെളിവുകൾ മറനീക്കി പുറത്തേക്ക്
Wednesday, July 3, 2024 10:58 PM IST
ഡൊമിനിക് ജോസഫ്

മാന്നാർ: മാന്നാറിൽ 15 വർഷം മുന്പു ഭർത്താവും സുഹൃത്തുക്കളും ചേർന്നു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവുകള്‍ നശിപ്പിക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നു. മൃതദേഹം കുഴിച്ചെടുത്ത സോമൻ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കി. അസ്ഥികഷണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. ടാങ്കിനു മുകളിൽ പഴയ വീടിന്‍റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു. സെപ്റ്റിക് ടാങ്കിന്‍റെ പുറത്താണ് വീട് പൊളിച്ചതിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടുപോയി ഇട്ടിരുന്നത്. മാന്തി നോക്കിയപ്പോൾ കുറേ കെമിക്കൽ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേർത്തിരുന്നത്"- സോമൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ പോലീസിനെ സഹായിച്ചയാളാണ് സോമൻ.

കല‌യ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം

മാന്നാർ: യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്നാണ് കലയെകൊലപ്പെടുത്തിയതെന്നു പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്നു കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമൻ, പ്രമോദ് എന്നിവർ പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി.

എങ്ങനെയാണ്
കൊന്നത്

പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. അനിലിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പോലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു. മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. ശാസ്ത്രീയ പരിശോധനകൾക്കു ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.

മകൻ വിശ്വസിക്കുന്നു അമ്മ ഇപ്പോഴുമുണ്ട്

മാന്നാര്‍: അമ്മ ജീവനോടെയുണ്ടെന്നും പേടിക്കേണ്ടെന്നും അച്ഛൻ പറഞ്ഞെന്നു കലയുടെ മകൻ. പോലീസ് പറയുന്നത് തെറ്റാണെന്നും സംഭവത്തിൽ വലിയ നാണക്കേടുണ്ടെന്നും മകൻ വൈകാരികമായി പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നു തനിക്കറിയാം. ഇവിടെ കുഴിച്ച നോക്കിയിട്ട് എന്തെങ്കിലും കിട്ടിയോ?. എനിക്ക് പറയാൻ ഒരു പേടിയുമില്ലെന്നും മകൻ പറഞ്ഞു.

പ്രതികൾ
പരിചയക്കാർ

പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നു മാവേലിക്കര മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽ കുമാർ പറഞ്ഞു. കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. കല കു‍ഞ്ഞിനെ ഉപേക്ഷിച്ചുപോയെന്ന് കരുതിയാണ് പരാതി നൽകാതിരുന്നത്. പ്രതികൾ പരിചയക്കാരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കല നാടുവിട്ടെന്ന് പ്രതികൾ പ്രചരിപ്പിച്ചതാകാമെന്നും സഹോദരൻ പറഞ്ഞു.

പ്രതികൾക്ക് കടുത്തശിക്ഷ നൽകണമെന്ന് ബന്ധു ശ്രീദേവിയും പറഞ്ഞു. കൊലപാതകം അറിഞ്ഞവർ വിവരങ്ങൾ മറച്ചുവച്ചു. പ്രതികളുടെ വീട്ടുകാരും പ്രതികളാണ്. അനിലിന്‍റെ വീട്ടുകാരെ ചോദ്യംചെയ്യണമെന്നും ശ്രീദേവി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു കലയുടെ അമ്മയുടെ സഹോദരി ശോഭന പ്രതികരിച്ചു.