കൊല്ലം: വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കരിക്കോട് ശ്രുതി ക്ലബിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തേമ്പാറ തൊടിയിൽ വീട്ടിൽ അനൂപ് (36 )ആണ് കിളികൊല്ലൂർ പോലീസിന്‍റെപിടിയിലായത്. ഇയാളുടെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നുവെന്ന് വിശ്വസനീയമായ വിവരം സിറ്റി പോലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സിറ്റി പോലീസ് കഞ്ചാവ് ചെടികൾ വളർത്തുന്നത് പിടികൂടുന്നത്.

രണ്ടു മാസങ്ങൾക്കു മുമ്പ് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ് ചെടികൾ വളർത്തിയ കേസിൽ അനിൽ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. അനൂപിന്‍റെ വീട്ടിൽ പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ വളർത്തിയ ഏഴ് ചെടികളാണ് പോലീസ് കണ്ടെത്തിയത്. നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ കൈവശം ഉണ്ടായിരുന്ന കഞ്ചാവിന്‍റെ അരികൾ പാകിയാണ് വിത്തുകൾ ഉണ്ടാക്കിയത്. ഇത് പിന്നീട് വെള്ള പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ മണ്ണ് നിറച്ച് വിത്തുകൾ അതിലേക്ക് മാറ്റുകയായിരുന്നു. ഇവ വീട്ടിന്‍റെ പുറകുവശം മതിലിനോട് ചേർത്ത് ദിവസേന വെള്ളമൊഴിച്ച് വളർത്തുകയായിരുന്നു.

പിടികൂടിയതിൽ രണ്ട് ചെടികൾ നാലുമാസം ആയതും ബാക്കി ചെടികൾ ഒരുമാസം കാലയളവ് ആയതുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ സ്വന്തം ഉപയോഗത്തിനുവേണ്ടി കഞ്ചാവ് വളർത്തിയത് ആണെന്ന് പറഞ്ഞെങ്കിലും പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കഞ്ചാവ് വളർത്തിയത് വിൽപ്പനയ്ക്ക് വേണ്ടിയാണ് എന്നാണ് പോലീസിന്‍റെ അന്വേഷണത്തിൽ മനസിലായത്. കിളികൊല്ലൂർ എസ്ഐ ശ്രീജിത്ത്, സിപിഒ മാരായ സാജ്, രാജഗോപാലൻ, ബിനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്