കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം : പ്രതികളെ അറിയില്ലെന്ന് ഡിവൈഎസ്പി; അന്വേഷിക്കാൻ ഉത്തരവ്
Saturday, September 28, 2024 6:35 AM IST
അഞ്ചല്‍: കോണ്‍ഗ്രസ്, ഐഎന്‍ടിയുസി നേതാവായിരുന്ന ഏരൂര്‍ നെട്ടയം രാമഭദ്രന്‍ കൊലക്കേസില്‍ വിചാരണ വേളയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയില്ല എന്നു പറഞ്ഞ പത്തനംതിട്ട ഡിവൈഎസ്പി ബി. വിനോദിനെതിരേ നടപടി എടുക്കുന്നതിന് മുന്നോടിയായി വകുപ്പ്തല അന്വേഷണം നടത്താന്‍ ഉത്തരവായി.

വിനോദ് പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെയാണ് രാമഭദ്രന്‍ കൊലക്കേസില്‍ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിലെ വിചാരണക്കിടെ അന്വേഷണ ഉദ്യോഗസ്ഥനായ വിനോദിനെ വിസ്തരിക്കുമ്പോഴാണ് പ്രതികളെ തിരിച്ചറിയില്ലെന്നു വ്യക്തമാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ ഉത്തരവാദിത്തമുള്ള ആളെന്ന നിലയില്‍ തന്‍റെ കടമ നിര്‍വഹിക്കാതെ പ്രതിഭാഗത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതീവ ഗൗരവമുള്ളതും രാഷ്ട്രീയ ശ്രദ്ധ നേടിയതുമായ കേസില്‍ തികഞ്ഞ ലാഘവത്തോടെ കോടതിയില്‍ ഹാജരാകുകയും പ്രതികള്‍ക്ക് അനുകൂലമായും പ്രോസിക്യൂഷന് ദോഷകരമാകും വിധമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു.


ഇത് ഗുരുതര വീഴ്ചയും കൃത്യവിലോപവുമാണെന്നും നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് വകുപ്പുതല നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വിനോദിനെതിരേ അന്വേഷണം നടത്താന്‍ ഉത്തരവിറക്കിയത്.

ലോക്കല്‍ പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും രാമഭദ്രന്‍റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഡിവൈഎസ്പി ബി. വിനോദ് അനുകൂല നിലപാട് സ്വീകരിച്ച പ്രതികളില്‍ ചിലര്‍ക്ക് ഇരട്ട ജീവപര്യന്തവും മറ്റു ചിലര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു.