പോലീസിന്‍റെ പെറ്റിയടിയിൽ സഹികെട്ട് വാഹന ഉടമകളും ഡ്രൈവർമാരും
Friday, September 27, 2024 7:05 AM IST
ചാത്തന്നൂർ: ദേശീയപാത നിർമാണ മറവിൽ പോലീസിന്‍റെ പെറ്റിയടി. പെറ്റിയടിയിൽ സഹികെട്ട് വാഹന ഉടമകളും ഡ്രൈവർമാരും. ദേശീയപാതയിലെ ചാത്തന്നൂർ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ നിൽക്കുന്ന ഹോം ഗാർഡുകളാണ് വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പെറ്റി രജിസ്റ്റർ ചെയ്യുന്നത്. വാഹന ഉടമസ്ഥർ ഇക്കാര്യം അറിയുന്നില്ല.

ഒരു വാഹനത്തിന് തന്നെ ദിവസേന പെറ്റിയടിച്ച സംഭവങ്ങളും ഉണ്ട്. ദേശീയപാത നിർമാണപ്രവർത്തികൾ നടക്കുന്നത് മൂലം നിർമാണം പൂർത്തിയായ അടിപ്പാതയിലും മറ്റുമാണ് നാട്ടുകാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

നോ പാർക്കിംഗ് ബോർഡുകളോ പോലീസിന്‍റെ മറ്റ് ട്രാഫിക് നിയമങ്ങളോ ഇല്ലാത്തത് മൂലം ജോലിക്ക് പോകുന്നവരും മറ്റും വാഹനങ്ങൾ സുരക്ഷിതമായി അടിപ്പാതയിലും മറ്റ് ട്രാഫിക് പ്രശ്നങ്ങളും ഇല്ലാത്ത ഭാഗങ്ങളിലും പാർക്ക് ചെയ്യുന്നു.


പലപ്പോഴും വാഹനം പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങാൻ കടകളിൽ കയറുന്ന സമയത്താണ് ഫോട്ടോ എടുക്കാറുള്ളത്.

ദേശീയപാത നിർമാണ പ്രവർത്തികൾ നടക്കുന്നത് മൂലം വാഹനം പാർക്ക് ചെയ്യരുത് എന്ന ഒരു ബോർഡ് ഒരിടത്തും സ്ഥാപിച്ചിട്ടില്ല. വാഹനം പാർക്ക് ചെയ്യുന്ന സമയത്ത് ഹോം ഗാർഡ് വിലക്കാറില്ല. ആളുകൾ കടയിൽ കയറി സാധനങ്ങൾ വാങ്ങി മടങ്ങിയെത്തുന്പോൾ പെറ്റിയടിക്കുകയും ചെയ്യുന്നു.

സ്ത്രീകളാണ് ഇത്തരത്തിൽ പെറ്റിയടി കിട്ടുന്നവരിൽ കൂടുതലുള്ളത്. കടയിൽ സാധനം വാങ്ങാനെത്തിയ ഒരാളിന് 10 തവണയിലേറെ പിഴ കിട്ടിയവരുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
യാത്രക്കാർ അറിയാതെ പെറ്റിയടിക്കുന്ന ഹോം ഗാർഡിന്‍റെ നടപടിയ്ക്കെതിരേ പ്രതിഷേധമുയരുകയാണ്.