അനധികൃത മണ്ണ് കടത്ത്: ടിപ്പറുകളും ജെസിബിയും പിടിച്ചെടുത്തു
Friday, September 27, 2024 6:56 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ ഭാഗത്ത് നിന്ന് അനധികൃത കരമണ്ണ് കടത്തുമായി ബന്ധപ്പെട്ട് നാല് ടിപ്പറുകളും ഒരു ജെസിബിയും പിടിച്ചെടുത്ത് പാരിപ്പള്ളി പോലിസ്.

പാരിപ്പള്ളി വേളമാനൂരിൽ നിന്നാണ് ഇന്നലെ പുലർച്ചെ ജെസിബിയും ടിപ്പറുകളും പിടികൂടിയത്. യാതൊരു പാസും ഇല്ലാതെ ദിവസവും നൂറ് കണക്കിന് ലോഡ് മണ്ണാണ് വേളമാനൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടത്തി കൊണ്ട് പോയിരുന്നത്.

നാട്ടുകാർ വില്ലേജ് അധികൃതർ മുതൽ ജില്ലാ കളക്ടർക്ക് വരെ പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് ഇന്നലെ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി പോലീസ് എത്തി വാഹനങ്ങളും മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു.

വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ചില രാഷ്ട്രീയ നേതാക്കൾ മണ്ണ് മാഫിയയ്ക്ക് വേണ്ടി രംഗത്തെത്തിയെങ്കിലും പോലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞു. വാഹനങ്ങളുടെ ഉടമയ്ക്ക് എതിരെയും സ്ഥലം ഉടമയ്ക്ക് എതിരെയും കേസ് എടുത്തു. ജിയോളജി, വില്ലേജ് അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

പാസിൽ കൃത്രിമം കാണിച്ച് മണ്ണ് കടത്ത്


ചാത്തന്നൂർ: ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കള്ളപ്പാസുകൾ ഉപയോഗിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും കടത്തുന്നത് ആയിരക്കണക്കിന് ലോഡ് മണ്ണ്.

പാസിൽ കൃത്രിമം കാണിച്ചും ജിയോളജിയുടെ വ്യാജ പാസുകൾ നിർമിച്ചുമാണ് മണ്ണ് കടത്ത് നടത്തുന്നത്. റവന്യൂ വകുപ്പ് മുഖേന ജിയോളജി വകുപ്പ് അനുവദിച്ച പാസിൽ കൃത്രിമം കാണിച്ച് അനുവദിച്ചതിലും അധികം മണ്ണ് ഖനനം ചെയ്യുകയാണ്.

വേളമാനൂരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജിയോളജി വകുപ്പ് 49 ലോഡിന് നൽകിയ അനുമതിയിൽ 500ൽ പരം ലോഡ് മണ്ണ് കടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വലിയ ലോറികൾ ഇടതടവില്ലാതെ മണ്ണ് കയറ്റി പല വഴിക്കാണ് പോയിക്കൊണ്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.

മണ്ണെടുപ്പ് സമയത്ത് മറ്റു വാഹനങ്ങൾക്ക് റോഡിലൂടെ പോകുന്നതിന് പോലും തടസം നേരിട്ട സാഹചര്യമുണ്ടായി.അനുവദിച്ച കുറഞ്ഞ യൂണിറ്റ് മണ്ണിന് പകരം എത്രയോ ഇരട്ടി മണ്ണാണ് കുറഞ്ഞ സമയംകൊണ്ട് വേളമാനൂരിൽ നിന്നും തിരുവനന്തപുരം ജില്ലയിലേക്ക് കടത്തുന്നുവെന്ന് പറയുന്നു. ജില്ല മാറുന്നതോടെ മണ്ണിന് മാഫിയയ്ക്ക് ലഭിക്കുന്നത് പതിനായിരങ്ങളാണ്.