നീലേശ്വരം: ദേശീയപാത നവീകരണവും ബസ് സ്റ്റാൻഡ് നിർമാണവും മൂലം ഗതാഗതക്കുരുക്കിലായ നീലേശ്വരം നഗരത്തെ കൂടുതൽ വലച്ച് നഗരമധ്യത്തിലെ റിംഗ് റോഡ് നിർമാണം. ദേശീയപാതയിൽ നിന്ന് അഞ്ഞൂറ്റമ്പലം-തെരു റോഡ് വഴി നഗരമധ്യത്തിൽ പഴയ നഗരസഭാ ഓഫീസിന് സമീപത്തേക്കും അവിടെനിന്ന് തളിയിലമ്പലം റോഡ് വഴി ബസ് സ്റ്റാൻഡിലേക്കും എത്തുന്ന ദൂരം കുറഞ്ഞ റോഡുകളെ വികസിപ്പിച്ച് നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, മഴയ്ക്കു മുമ്പ് പൂർത്തിയാക്കാനിരുന്ന പദ്ധതി പണി തുടങ്ങിക്കഴിഞ്ഞപ്പോൾ മെല്ലെപ്പോക്കിലായി.

പഴയ റോഡുകൾ ഇടിച്ചുനിരത്തി മെറ്റൽ പാകിയതല്ലാതെ നിർമാണം ഇനിയും പൂർത്തിയായില്ല. അതിനിടയിൽ മാർക്കറ്റ് ജംഗ്ഷനിൽ ദേശീയപാതയുടെ പ്രവൃത്തികൾ തുടങ്ങിയതോടെ അവിടെ ഗതാഗതക്കുരുക്ക് ഒഴിയാതായി. റിംഗ് റോഡ് ഇതിനകം പൂർത്തിയായിരുന്നെങ്കിൽ ഒരു വശത്തേക്കുള്ള വാഹനങ്ങളെയെങ്കിലും ഇതുവഴി തിരിച്ചുവിടാമായിരുന്നു. മഴ തുടങ്ങിയതോടെ റിംഗ് റോഡും അവിടവിടെ ചെളിക്കുളമായിരിക്കുകയാണ്.

ഓവുചാലുകളുടെ നിർമാണം പൂർത്തിയാകാത്തതാണ് കാരണം. പ്രധാന റോഡിലെ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ നാട്ടുകാർ പതിവായി ആശ്രയിച്ചിരുന്നത് ഈ റോഡുകളെയായിരുന്നു. ഇപ്പോൾ അതും വഴിമുട്ടിയ നിലയിലായി. ഇനി മഴയുടെ പേരുപറഞ്ഞ് പ്രവൃത്തികൾ കൂടുതൽ നീണ്ടുപോകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.