നെടുമങ്ങാട്: കേരളത്തില്‍ ആദ്യമായി കൃഷിഭവന്‍ എന്ന സംവിധാനത്തിന് തുടക്കം കുറിച്ച കരകുളം പഞ്ചായത്തില്‍ തന്നെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവനും യാഥാര്‍ഥ്യമായി എന്നത് ഏറെ സന്തോഷകരമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കരകുളത്ത് ആരംഭിച്ച സ്മാര്‍ട്ട് കൃഷിഭവന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഇടമാകണം കൃഷിഭവനുകള്‍. അത്യാധുനിക ഉപകരണങ്ങളിലൂടെ മാത്രമല്ല, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആകുമ്പോഴാണ് കൃഷിഭവനും സ്മാര്‍ട്ട് ആകുന്നത്. കര്‍ഷകർക്ക് വിവിധ സേവനങ്ങൾ ഫലപ്രദമായി ലഭ്യമാക്കാന്‍ കഴിയണം. സ്മാര്‍ട്ടായ സേവനം ഉറപ്പാക്കുന്നതില്‍ ജീവനക്കാര്‍ ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കര്‍ഷക൪ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.

കരകുളം സ്മാര്‍ട്ട് കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. ലേഖാറാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.അമ്പിളി, കരകുളം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ദീപ.വി എന്നിവർ പങ്കെടുത്തു.