പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭയുടെ വലിയശാല വാര്‍ഡില്‍ കോവില്‍ക്കടവ് ജംഗ്ഷനില്‍ ആരംഭിച്ച അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററിന് 16ന് ഒരുവര്‍ഷം തികയുന്നു.

100 നഗരസഭാ വാര്‍ഡുകളില്‍ 11 വാര്‍ഡുകളില്‍ മാത്രമാണ് ഇപ്പോള്‍ അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍ നിലവിലുള്ളത്. 2024 ഫെബ്രുവരി 16-ന് ആന്‍റണി രാജു എംഎല്‍.എയായിരുന്നു അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിലവില്‍ ദിനംപ്രതി 60 പേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. സൗജന്യ ചികിത്സയാണ് അര്‍ബര്‍ ഹെല്‍ത്ത് സെന്‍ററിലൂടെ നല്‍കുന്നത്.

ലാബ് സംവിധാനം ആരംഭിക്കുന്നതിനുള്ള ആവശ്യം അധികൃതര്‍ക്കു മുന്നില്‍ വച്ചിട്ടുണ്ടെന്നും അതോടുകൂടി 100-ലേറെപ്പേര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ടാകുമെന്നും വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ അറിയിച്ചു.