വിനോദസഞ്ചാരികൾക്കു വിലക്ക്
Thursday, August 22, 2024 1:01 AM IST
കോയമ്പത്തൂർ: പൊള്ളാച്ചിക്ക് സമീപമുള്ള ആളിയാർ കവി വെള്ളച്ചാട്ടത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെ തുടർന്ന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതിന് വനംവകുപ്പ് താത്കാലിക വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ പെയ്യുന്ന കനത്തമഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പശ്ചിമഘട്ട മേഖലയിൽ കാര്യമായ മഴ ലഭിച്ചതിനാൽ ആളിയാർ, ആനമല ടൈഗർ റിസർവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതേത്തുടർന്ന് കവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെയാണ് മുൻകരുതൽ നടപടിയായി വിലക്ക് ഏർപ്പെടുത്തിയത്.

തുടർച്ചയായ മഴയെ തുടർന്ന് അടച്ചിട്ടിരുന്ന കവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് സാധാരണ നിലയിലായതിനെ തുടർന്ന് 15 ന് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടായതോടെ വെള്ളച്ചാട്ടം വീണ്ടും അടച്ചിടേണ്ടിവന്നു.

നീരൊഴുക്ക് സ്ഥിരമാകുന്നതുവരെ വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനുള്ള നിരോധനം തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.