മീനാക്ഷിപുരം ടൗണിൽ റോഡിൽ വെള്ളക്കെട്ട് ദുരിതമാകുന്നു
Thursday, August 22, 2024 1:01 AM IST
മീനാക്ഷിപുരം: ചാറ്റൽമഴയുണ്ടായാലും മീനാക്ഷിപുരം ടൗൺ റോഡിൽ വെള്ളക്കെട്ട് ഒഴിയാബാധ. വലിയവാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നാൽ കാൽനടയാത്രക്കാരുടെ ദേഹത്തും സമീപവ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം തെറിച്ച് മലിനപ്പെടുന്നു.

വെള്ളം ഒഴുകിപോകാത്തവിധം റോഡ് നിർമാണത്തിലെ അപാകതയാണ് പ്രശ്നത്തിനു കാരണം. വെള്ളംകെട്ടിനിൽക്കുന്നത് മൂലം ഉണ്ടാകുന്ന വഴുക്കൽ ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീഷണിയാണ്. കേരള -തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമെന്നതിനാൽ നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് ദുർഘടമായി വെള്ളക്കെട്ടുണ്ടാകുന്നത്. വിദ്യാർഥികൾ നടന്നുപോകുന്നതും ഈ വഴിയിലുടെയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഒഴിവാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.