റോഡ്‌ കോൺക്രീറ്റ്‌ ചെയ്ത്‌ സുന്ദരമാക്കിയപ്പോൾ വാഹനങ്ങൾക്കു സൈഡ്‌ കൊടുക്കാൻ വീതിയില്ല
Thursday, August 22, 2024 1:01 AM IST
കല്ലടിക്കോട്‌: മുണ്ടൂരിനേയും ധോണി പയറ്റാംകുന്നിനേയും ബന്ധിപ്പിക്കുന്ന റോഡ്‌ കോൺക്രീറ്റ്‌ ചെയ്ത്‌ സുന്ദരമാക്കിയപ്പോൾ വാഹനങ്ങൾക്ക്‌ സൈഡ്‌ കൊടുക്കാൻ വീതിയില്ലാത്ത അവസ്ഥ. എംപി ഫണ്ടുപയോഗിച്ച്‌ നിർമിച്ച 7 കിലോമീറ്ററോളം വരുന്ന മുണ്ടൂർ പൊരിയാനി കയ്യറ അരിമണി പയറ്റാം കുന്ന്‌ ധോണി റോഡിനാണ് ഈ ദുരവസ്ഥയുണ്ടായത്‌.

10 അടി വീതിയിൽ റോഡ്‌ കോൺക്രീറ്റ്‌ ചെയ്തപ്പോൾ ഇരുവശങ്ങളും ഒരു അടി മുതൽ രണ്ടടിവരെ ഉയർന്നാണ് നിൽക്കുന്നത്.

എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചെറിയ വാഹനങ്ങളുടെ ചക്രങ്ങൾ കോൺക്രീറ്റിൽ നിന്നിറങ്ങി കുഴിയിൽ വീഴും. പിന്നീട് കയറ്റണമെങ്കിൽ വശങ്ങളിൽ കല്ലിട്ടുവേണം തള്ളിക്കയറ്റാൻ. പലപ്പോഴും വാഹനങ്ങൾ റോഡിൽ നിന്നും ഇറക്കാൻ ഡ്രൈവർമാർ തയ്യാറാകാതെ വരുന്നതോടെ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നുണ്ട്. അരിമണി എസ്റ്റേറ്റിനടുത്തുള്ള പാലം പൊളിച്ചിട്ടതല്ലാതെ ഇതുവരേയും നിർമാണം പൂർത്തിയാക്കിയിട്ടില്ല.
സാധാരണ റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്താൽ ഇരുവശങ്ങളും മണ്ണിട്ട് നിരപ്പാക്കണമെന്നാണ് നിയമം. എന്നാൽ ഒരു മാസത്തിൽ ഏറെയായിട്ടും മണ്ണിട്ട് നികത്താൻ അധികാരികൾ തയ്യാറായിട്ടില്ല.

മണ്ണിട്ട് നികത്തി അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.