വിളവെടുക്കാറായ നിലക്കടലച്ചെടികൾ തിന്നുമുടിച്ച് കാട്ടുപന്നിക്കൂട്ടം
Thursday, August 22, 2024 1:01 AM IST
ചിറ്റൂർ: പട്ടഞ്ചേരി, പെരുമാട്ടി മേഖലയിൽ നാമമാത്രമായി നടത്തിവരുന്ന നിലകടലക്കൃഷിയും അപ്രത്യക്ഷമാകുന്നു. രൂക്ഷമായ പന്നിശല്യമാണ് ഇപ്പോൾ കർഷകർക്കു വിനയാകുന്നത്.

മൂലക്കട സൂരിപ്പാറയിൽ രണ്ടുകർഷകർ മാത്രമാണ് നിലവിൽ നിലക്കടലകൃഷി ചെയ്തുവരുന്നത്. ചെടി വളർന്നു കടല രൂപപ്പെടുന്നതോടെ പന്നിക്കൂട്ടമെത്തി തിന്നുമുടിക്കുകയാണ്. കൃഷിയിടത്തിനുചുറ്റും വിവിധ നിറത്തിലുള്ള സാരികൾകെട്ടി പന്നികളെ പ്രതിരോധിക്കാൻ പെടാപ്പാടിലാണു കർഷകർ.

രാത്രിസമയങ്ങളിൽ ഇത്തരം വ്യത്യസ്ത നിറങ്ങൾകണ്ടാൽ പന്നികൾ തിരിഞ്ഞുപോകുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നതെങ്കിലും ഇതു ഫലപ്രദമാകുന്നില്ല. 1990 കാലഘട്ടംവരെ ചിറ്റൂർ നെൽകൃഷിപോലെ സജീവമായിരുന്നു നിലക്കടലകൃഷിയും. വിലയിടിവും ജലക്ഷാമവും പിന്നീട് പലരെയും കൃഷിയിൽനിന്നും പിന്തിരിപ്പിച്ചു.

നഷ്ടക്കച്ചവടമാണെങ്കിലും പലരും കൃഷിയിലിറങ്ങിയിട്ടും പന്നിക്കൂട്ടങ്ങൾ വിലങ്ങുതടിയാവുകയാണ്. പന്നിക്കൂട്ടങ്ങളെപ്പേടിച്ച് പലരും പച്ചക്കറികൃഷിയിലേക്കും നീങ്ങിയിട്ടുണ്ട്.