വെള്ളപ്പാച്ചിലിൽ തകർന്ന മെയിൻകനാൽ രണ്ടാംവിളകൃഷിക്കായി പുനർനിർമിക്കും
Wednesday, August 21, 2024 12:52 AM IST
വടക്കഞ്ചേരി: ഹോട്ടൽ ഡയാനയ്ക്കു പിറകിൽ വെള്ളപ്പാച്ചിലിൽ തകർന്ന മെയിൻ കനാൽ പുനർ നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കനാൽ സെക്‌ഷൻ എഇ സിന്ധു പറഞ്ഞു. രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിലെ വെള്ളപ്പാച്ചിലിലാണ് മംഗലംഡാമിൽ നിന്നുള്ള ഇടതുകര മെയിൻ കനാൽ 30 മീറ്ററോളം തകർന്നിട്ടുള്ളത്. കനാലിലെ മണ്ണ് കുത്തിയൊഴുകി സമീപത്തെ നെൽപ്പാടം മണ്ണുനികന്ന നിലയിലാണ്.

വെള്ളംചാടി കനാലിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. കനാൽ ബണ്ടിൽ നിന്നിരുന്ന വൻമരം കടപുഴകി പാടത്തേക്കുവീണും കനാലിന്‍റെ കൂടുതൽ ഭാഗങ്ങൾ തകർന്നിട്ടുണ്ട്.

രണ്ടാംവിള കൃഷിക്ക് വെള്ളം കൊണ്ടുപോകാൻ കനാൽ താത്കാലികമായി മണ്ണിട്ട് നികത്തി വെള്ളം ഒഴുകാൻ സംവിധാനമൊരുക്കുമെന്ന് എഇ പറഞ്ഞു. അതിനുശേഷമെ സൈഡ് കെട്ടി കനാൽ ബലപ്പെടുത്താനും കനാൽ കോൺക്രീറ്റിംഗും നടത്താനാകൂ.

22 കിലോമീറ്റർ ദൂരം വരുന്ന മെയിൻ കനാലിന്‍റെ പകുതി ദൂരം പിന്നിടുന്ന ഭാഗത്താണ് കനാൽ തകർന്നിട്ടുള്ളത്. ഇതിനാൽ താഴെയുള്ള മൂന്ന് പഞ്ചായത്തുകളിലെ പാടങ്ങളിലേക്ക് ഇതുവഴി വേണം വെള്ളം കൊണ്ടുപോകാൻ. കനാൽ തകർന്നിട്ടുള്ളത് വളവുള്ള ഭാഗത്തായതിനാൽ താത്കാലിക സംവിധാനവും ബലമേറിയതാകണമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.