ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു വികസനത്തിന്‍റെ മുഖശ്രീ
Wednesday, August 21, 2024 12:52 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് പുതിയ മുഖശ്രീ. മലബാറിന്‍റെ റെയിൽവേ പ്രവേശനകവാടമായ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ അടിമുടി മാറുകയാണ്. സ്റ്റേഷന്‍റെ മുൻഭാഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയാണ് സ്റ്റേഷനിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികൾ നടക്കുന്നത്.

ഇതിനകം സ്‌റ്റേഷനിൽ നാല് പ്ലാറ്റ്ഫോമുകളുടെ പുനർനിർമാണം പൂർത്തിയായിക്കഴിഞ്ഞു. 7 പ്ലാറ്റ്ഫോമുകളാണ് റെയിൽവേ സ്റ്റേഷനിൽ ഉള്ളത്. 4 മുതൽ 7 വരെയുള്ള പ്ലാറ്റ്ഫോമിന്‍റെ പണികളാണ് ഇപ്പോൾ നടക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള റൂഫിംഗ്ഷീറ്റുകളാണ് ഇപ്പോൾ മാറ്റി സ്ഥാപിക്കുന്നത്. കഴിഞ്ഞ മഴക്കാലത്തു പ്ലാറ്റ്ഫോമുകളിലെ ചിലയിടങ്ങളിൽ ചോർച്ച ഉണ്ടായതായി പരാതി ഉയർന്നിരുന്നു. ഏഴു പ്ലാറ്റ്ഫോമുകളും പൂർണമായും നവീകരിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകും. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്‍റെ മുക്കാൽഭാഗം പണികളും പൂർത്തിയായതായി റെയിൽവേ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ നവീകരിക്കാനായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.94 കോടിയുടെ പദ്ധതിയാണു സ്റ്റേഷനിൽ പ്രാവർത്തികമാക്കുന്നത്.

കൂടുതൽ വിശാലമായ സ്ഥലസൗകര്യങ്ങളോടു കൂടിയുള്ള കവാടം വിപുലീകരിക്കൽ, യാത്രക്കാരുടെ വാഹനം നിർത്തിയിടാൻ 5000 ചതുരശ്രയടി വിസ്തൃതിയുള്ള പാർക്കിംഗ് സൗകര്യം, റെയിൽവേ സ്റ്റേഷന്‍റെ മുൻവശത്തു സൗന്ദര്യവത്ക്കരണം ഇവയാണ് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ പാർക്കിംഗ് കേന്ദ്രം, കാത്തിരിപ്പു കേന്ദ്രം, പ്രവേശനകവാടം, ഹൈമാസ്റ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തിയായി. ശീതീകരിച്ച വിശ്രമകേന്ദ്രം, പ്ലാറ്റ്ഫോമുകൾക്കു മുകളിലൂടെയുള്ള നടപ്പാത എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. കാലങ്ങളായി ഷൊർണൂർ ജംഗ്ഷൻ റെയിൽവേസ്റ്റേഷൻ കടുത്ത അവഗണനയാണ് നേരിട്ടു വന്നിരുന്നത്. പുതിയ പദ്ധതി വഴി വലിയ വികസന നേട്ടമാണ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് കൈവന്നത്.