കെട്ടിടനിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനു വിദഗ്ധസമിതി: മന്ത്രി എം.ബി. രാജേഷ്
Tuesday, August 20, 2024 12:07 AM IST
പാലക്കാട്: കെട്ടിടനിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു മന്ത്രി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്.

മണപ്പുള്ളിക്കാവ് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെട്ടിടനിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും.
106 ചട്ടങ്ങളിലായി മുന്നൂറ്റിയന്പതോളം ഭേദഗതികളാണു പരിഗണനയിൽ.

ഇതു സംബന്ധിച്ച വ്യക്തതകൂടി അദാലത്തുകളിലുണ്ടാകും.അദാലത്തിൽ വ്യക്തിപരമായ പരാതികൾക്കുപുറമെ പൊതുവായ പ്രശ്നങ്ങളിലും തീരുമാനമുണ്ടാകുന്നുണ്ട്.

സർക്കാർ സഹായത്തോടെ ലഭിക്കുന്ന വീടുകൾ ഏഴുവർഷത്തിനുശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തിലുണ്ടായതാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. എംഎൽഎമാരായ എ. പ്രഭാകരൻ, അഡ്വ.കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്‌സിൻ, പി. മമ്മിക്കുട്ടി, അഡ്വ.കെ. പ്രേംകുമാർ, കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, കെ. ബാബു, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ എം.കെ. ഉഷ നന്ദിയും പറഞ്ഞു.

876 പരാതികൾക്കു പരിഹാരം

പാലക്കാട്‌: ജില്ലാതല തദ്ദേശ അദാലത്തിൽ ലഭ്യമായ 986 പരാതികളിൽ 876 പരാതികൾ പരിഹരിച്ചു. 50 പരാതികൾ നിരസിച്ചു. 60 പരാതികൾ പൊതുവായ തീരുമാനത്തിനും പരിശോധനയ്ക്കുമായി മാറ്റി.

കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട 334 പരാതികൾ, പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട 381 പരാതികൾ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 63 പരാതികളുമാണു ലഭ്യമായത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ കുറഞ്ഞതു തദ്ദേശസ്ഥാപനങ്ങളുടെ ജാഗ്രതയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് തീർപ്പാക്കിയ പരാതികൾ സംബന്ധിച്ചു മന്ത്രി വിശദീകരിച്ചു.